കെ.എസ്.ടി.പി പാത യാഥാർഥ്യമാകുംമുമ്പ് അപകട പരമ്പര

പാപ്പിനിശ്ശേരി: പിലാത്തറ--പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് പദ്ധതി യാഥാർഥ്യമാവും മുമ്പുതന്നെ മേഖലയിൽ അപകടങ്ങൾ പതിവാകുന്നു. ചില താൽപര്യങ്ങളുടെ പേരിൽ റോഡ് അലൈൻമെൻറ് ഭേദഗതി ചെയ്തതിനെ തുടർന്ന് അപകട വളവ് കൂടിയിട്ടുണ്ട്. റോഡ് വീതി കൂടിയതോടെ വാഹനങ്ങളുടെ വേഗത വർധിച്ചു. എന്നാൽ, ചിലയിടത്ത് അശാസ്്ത്രീയമായ രീതിയിൽ വളവുകളുണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 12.30ന് കാട്ടിലെപള്ളിക്ക് സമീപം പാപ്പിനിശ്ശേരി മേല്‍ പാലത്തിന് മുകളില്‍ അമിതവേഗതയിലെത്തിയ കാര്‍ മെക്കാഡം ടാറിങ് മെഷീനില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. ഒരു വര്‍ഷത്തിനിടെ പിലാത്തറ--പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ ചെറുതും വലുതുമായ അമ്പതോളം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടങ്ങളില്‍ അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. കെ.എസ്.ടി.പി നിര്‍മിക്കുന്ന പാതയില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ കൂടാൻ കാരണമാകുന്നു. വേഗത നിയന്ത്രിക്കാൻ സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.