കണ്ണൂർ: സെൻട്രൽ ജയിൽ കോമ്പൗണ്ടിനകത്തുനിന്നും നിരോധിത പുകയില ഉൽപന്നങ്ങളും മൊബൈൽ ഫോണും കണ്ടെടുത്തു. ജയിലിനകത്തെ ഫ്രീഡം ഭക്ഷണനിർമാണ യൂനിറ്റിെൻറ സമീപത്തുനിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ കെട്ടുകണക്കിന് ബീഡിയും പുകയില ഉൽപന്നങ്ങളും കണ്ടെത്തിയത്. പുറമെ നിന്നും ജയിൽ മതിൽകെട്ടിനകത്തേക്ക് എറിഞ്ഞുെകാടുത്തതാണ് ഇതെന്നാണ് ജയിലധികൃതരുെട പ്രാഥമിക നിഗമനം. ഇൗ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന തടവുകാരായ മാരുതി, പീറ്റർ ബാബു എന്നിവർക്കെതിരെ ജയിലധികൃതരുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. മാരുതിയുടെ ൈകയിൽനിന്നും സിംകാർഡോടു കൂടിയ മൊബൈൽഫോണും ജയിലധികൃതർ കണ്ടെത്തിയിരുന്നു. സെൻട്രൽ ജയിലിനകത്തേക്ക് ഇത്തരത്തിൽ ബീഡി ഉൾെപ്പടെയുള്ള പുകയില ഉൽപന്നങ്ങളും മദ്യക്കുപ്പികളും എറിഞ്ഞുകൊടുക്കുന്നുവെന്ന ആക്ഷേപം നേരത്തേ നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.