യൂത്ത് ലീഗ് നേതാവിനെ ആക്രമിച്ച കേസ്; പതിനെട്ടുകാരൻ അറസ്റ്റിൽ

കാസർകോട്: മൊഗ്രാൽപുത്തൂരിൽ ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമയായ യൂത്ത് ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറിലെ അബ്ദുല്‍ സഅദിനെയാണ് (18) കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പാണ് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂരിലെ ഗാലക്സി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയുമായ ഇബ്രാഹീമിന് (39) കുത്തേറ്റത്. ആയുധങ്ങളുമായി കടയിൽകയറിയ സംഘം ഇബ്രാഹീമിനെ കഠാര കൊണ്ട് കുത്തിപ്പരിക്കേൽപിച്ചശേഷം കടയുടെ മുൻഭാഗത്തെ ചില്ലും സാധനസാമഗ്രികളും അടിച്ചുതകര്‍ത്ത് സ്ഥലംവിടുകയായിരുന്നു. മണൽകടത്തുമായി ബന്ധപ്പെട്ടുണ്ടായ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. കേസില്‍ നേരത്തേ മൊഗ്രാല്‍പുത്തൂര്‍ പഞ്ചത്ത്കുന്നിലിലെ ഇംത്യാസ് (25), പേരാല്‍ മൈമൂന്‍നഗറിലെ കെ.എ. ഷംസുദ്ദീന്‍ (27), മൊഗ്രാല്‍ പെര്‍വാഡിലെ മെഹ്ദിന്‍ (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.