മംഗളൂരു: ജില്ല ജയിലിലേക്ക് അനധികൃതമായി സാധനങ്ങള്‍ കടത്തുന്നതിന് മംഗളൂരു മേയര്‍ കവിത സനില്‍ ദൃക്സാക്ഷിയായി. ബൈക്കിലെത്തിയ യുവാവ് പ്ലാസ്റ്റിക് കവര്‍ ജയിലിെൻറ മതില്‍ കടത്തി എറിയുന്നതാണ് കവിത കണ്ടത്. ജയില്‍ റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു മേയര്‍. കവര്‍ എറിഞ്ഞയാള്‍ സഞ്ചരിച്ച ബൈക്കിന് പിന്നാലെ മേയറുടെ കാര്‍ പാഞ്ഞെങ്കിലും അതിവേഗം മറഞ്ഞു. വിവരം സിറ്റി പൊലീസ് കമീഷണറെ അറിയിച്ചതായി മേയര്‍ പറഞ്ഞു. സിറ്റി പൊലീസ് നേരത്തേ ജയിലില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവു പൊതികള്‍, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ജയിലില്‍ വിലക്കുള്ള ആഹാര സാധനങ്ങള്‍ വിളമ്പി സെല്ലിനകത്ത് തടവുകാര്‍ വട്ടമിട്ടിരുന്ന് കഴിക്കുന്ന രംഗം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ഈയിടെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.