വ്യാജ രസീത് അടിച്ച് പണം പിരിച്ച സംഭവം: രണ്ടുപേരെ അറസ്റ്റു ചെയ്തു

കൂത്തുപറമ്പ്: അസുഖബാധിതയായി ചികിത്സയിൽ കഴിയുന്ന സ്ത്രീയുടെ പേരിൽ വ്യാജ രസീത് അടിച്ച് പണം പിരിച്ച സംഭവത്തിൽ രണ്ടുപേരെ കണ്ണവം പൊലീസ് അറസ്റ്റുചെയ്തു. മേലൂരിലെ ഇ.ടി. പ്രശാന്ത് (43), പൊന്ന്യം പുല്ലോടിയിലെ കെ. ഹുസൈൻ (53) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെ മാനന്തേരി പന്ത്രണ്ടാം മൈലിലാണ് സംഭവം. പ്രദേശത്തെ ഏതാനും വീടുകളിൽ കയറി അപരിചിതർ പണം പിരിക്കുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ രണ്ടുപേരെയും പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പാട്യം പത്തായക്കുന്നിൽ ഒരുവർഷം മുമ്പ് ജോലിക്കിടെ വീണ് പരിക്കേറ്റ സ്ത്രീയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറിയത്. പ്രതികളിൽനിന്ന് 3000 രൂപയും വ്യാജ രസീതും പിടിച്ചെടുത്തിട്ടുണ്ട്. പാട്യം പഞ്ചായത്തംഗം മജിഷ നൽകിയ സമ്മതപത്രം ദുരുപയോഗം ചെയ്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. മജിഷയുടെ പരാതിയെ തുടർന്നാണ് കണ്ണവം പൊലീസ് കേസെടുത്തിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.