കണ്ണൂർ: ജില്ലയിലെ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ 2016-17 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കം ജില്ല ഡെപ്യൂട്ടി ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർന്നു. ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് തൊഴിലാളികൾക്ക് 2016--17 വർഷത്തെ മൊത്തവരുമാനത്തിെൻറ 20 ശതമാനം ബോണസും നാല് ശതമാനം എക്സ്േഗ്രഷ്യയും ലഭിക്കും. ചർച്ചയിൽ തൊഴിലുടമകളെ പ്രതിനിധാനംചെയ്ത് ടി.കെ. ഗംഗാധരൻ, ടി.കെ. സന്തോഷ്, കെ. നാരായണൻ എന്നിവരും തൊഴിലാളിസംഘടനകളെ പ്രതിനിധാനംചെയ്ത് പി.വി. വിജയൻ, പൂക്കോടൻ ചന്ദ്രൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.