ഇരിട്ടി: നിയമവിധേയമായി പ്രവർത്തിക്കുന്ന വിപ്ലവ ജനകീയമുന്നണിയുടെയും ആദിവാസി വിമോചനമുന്നണിയുടെയും പ്രവർത്തകരെ മാവോവാദി വേട്ടയുടെ മറവിൽ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആറളം ഫാമിൽ കഴിഞ്ഞദിവസം സംഘടന നടത്തിയ പരിപാടിയിൽ പങ്കെടുത്തതിെൻറപേരിൽ ആദിവാസി കുടിലുകളിലെത്തിയ തണ്ടർബോൾട്ട് സേനാംഗങ്ങളും പൊലീസും പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഉത്തരേന്ത്യൻ രീതിയിലുള്ള ഫാഷിസ്റ്റ് നയമാണ് സംസ്ഥാന പൊലീസിെൻറ ഭാഗത്തുനിന്ന് ആദിവാസികൾക്ക് നേെര ഉണ്ടാകുന്നതെന്നും പൊലീസ് ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ സെക്രേട്ടറിയറ്റ്പടിക്കൽ സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ലുഖ്മാൻ പള്ളിക്കണ്ടി, അരുവിക്കൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.