പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിന് മുന്നിൽ രണ്ടുമാസം മുമ്പ് നവീകരിച്ച ദേശീയപാത തകർന്ന് രൂപപ്പെട്ട വൻ ഗർത്തം അധികൃതർ അടച്ചു. റോഡിനു നടുവിലെ ഈ വൻകുഴി അപകടഭീഷണി ഉയർത്തുന്നത് വ്യാഴാഴ്ച 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് അധികൃതർ കുഴിയടച്ചത്. പരിയാരത്ത് അലക്യം പാലം മുതൽ മെഡിക്കൽ കോളജ് സ്റ്റോപ് വരെയുള്ള ഭാഗമാണ് രണ്ടുമാസം മുമ്പ് വീതികൂട്ടി നവീകരിച്ചത്. ഒരുഭാഗത്ത് അഞ്ചുമീറ്റർ വീതികൂട്ടി മധ്യത്തിൽ ഡിവൈഡർ സ്ഥാപിച്ചിരുന്നു. ഈ ഭാഗമാണ് കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുരിതമായത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽവീണ് അപകടത്തിൽപെടുന്നത് പതിവായിരുന്നു. കോടികൾ ചെലവഴിച്ച് നടത്തിയ നിർമാണപ്രവൃത്തിയിൽ ഓവുചാലുകൾ ഉൾപ്പെടുത്തിയിരുന്നില്ല. മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് തകർച്ചക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.