ലോക്കപ്പ് മര്‍ദനം വേണ്ടെന്ന് എ.എസ്.ഐ, തല്ലിയേ തീരൂവെന്ന് എസ്.ഐ

കണ്ണൂര്‍: കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവം പൊലീസ് ഉദ്യോഗസഥര്‍ തമ്മിലുള്ള വാക്കേറ്റത്തിനും കൈയാങ്കളിക്കുമിടയാക്കി. കണ്ണൂര്‍ സിറ്റിയില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ സിറ്റി സ്റ്റേഷനിലത്തെിച്ചപ്പോഴായിരുന്നു സംഭവം. സിറ്റിയില്‍ അക്രമവിവരമറിഞ്ഞത്തെിയ മറ്റൊരു സ്റ്റേഷനിലെ എസ്.ഐ സ്റ്റേഷനിലത്തെിച്ച പ്രതിയെ മര്‍ദിക്കാനായി ലോക്കപ്പില്‍ കയറി. ഇതു തടയാനായി മറ്റൊരു എ.എസ്.ഐകൂടി ലോക്കപ്പിനുള്ളില്‍ കയറിയതോടെയാണ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നത്. ഉടന്‍ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ തടിച്ചുകൂടി ഇരുവരെയും പിടിച്ചുമാറ്റിയാണ് രംഗം ശാന്തമാക്കിയത്. സ്റ്റേഷനിലത്തെിയ നാട്ടുകാരെയാകെ അമ്പരപ്പിക്കുംവിധത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കേറ്റവും തെറിവിളിയും കൈയാങ്കളിയും അരങ്ങേറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.