മാഹി: ബൈക്കിലത്തെി സ്വര്‍ണമാല പൊട്ടിക്കുന്ന സംഘത്തിലെ കണ്ണിയെ മാഹി പൊലീസ് അറസ്റ്റുചെയ്തു. കവര്‍ച്ച ചെയ്യപ്പെട്ട 14 പവന്‍ സ്വര്‍ണവും പിടിച്ചെടുത്തു. കോഴിക്കോട് കൊടുവള്ളി നരൂക്കില്‍ എന്‍. നൗഷിറിനെയാണ് (26) വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് അറസ്റ്റുചെയ്തത്. മാഹി, ചൂടിക്കോട്ട പ്രദേശങ്ങളില്‍ നടന്ന കവര്‍ച്ചാ കേസുകളില്‍ താമരശ്ശേരി തച്ചംപൊയില്‍ കൂരപ്പൊയില്‍ വീട്ടില്‍ പി.ടി. മുഹമ്മദ് നിസാര്‍ (30), താമരശ്ശേരി പെരുമ്പള്ളി കാപ്പിക്കുന്നുമ്മല്‍ വീട്ടില്‍ അബ്ദുല്‍ അലി എന്നിവരെ ജൂലൈ 13ന് മാഹി പൊലീസ് അറസ്റ്റുചെയ്തിരുന്നു. 18ഓളം കേസുകളില്‍ പ്രതിയായ ഇവര്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഇവര്‍ നടത്തിയ കുറ്റസമ്മതത്തിലാണ് സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്താനായി നൗഷിറിനെ ഏല്‍പ്പിച്ചതായറിഞ്ഞത്. ഇയാളുടെ അയല്‍വാസിയുടെ കൊടുവള്ളിയിലെ ജ്വല്ലറിയിലാണ് സ്വര്‍ണം വില്‍പന നടത്തിയത്. മൂന്നുപേരില്‍ നിന്നായി കവര്‍ന്ന 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി ബാറുകളാക്കി മാറ്റിയിരുന്നു. അറസ്റ്റിലായ നൗഷിറുമായി മാഹി പൊലീസ് ജ്വല്ലറിയില്‍നിന്നും സ്വര്‍ണം കണ്ടെടുത്തു. അഴിയൂര്‍ കണ്ടിത്താഴെകുനിയില്‍ മലര്‍ഭവനില്‍ സ്മിത, മാഹി പാറക്കല്‍ വളപ്പില്‍ വീട്ടില്‍ അനിത, ചൂടിക്കോട്ട പ്രിജേഷ് ഭവനില്‍ ഡി.കെ. ഉഷാകുമാരി എന്നിവരുടെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തതെന്ന് മാഹി പൊലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണന്‍, സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ ആര്‍. സെന്തില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. നൗഷിറിനെ മാഹി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.