തൊടുപുഴ: ഏഴുവയസ്സുകാരനെ മർദിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലുള്ള അരുൺ ആനന്ദിനെ ശനിയാഴ‌്ച വീണ്ടും തൊടുപ ുഴ ഒന്നാംക്ലാസ‌് ജുഡീഷ്യൽ മജിസ‌്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മൂന്നുദിവസം പൊലീസ‌് കസ‌്റ്റഡിയിൽ വിട്ടുനൽകിയിരുന്ന പ്രതിയെ ചോദ്യംചെയ‌്ത അന്വേഷണസംഘം സംഭവം സംബന്ധിച്ച‌് കൂടുതൽ വ്യക്തത വരുത്തിയതായി തൊടുപുഴ ഡിവൈ.എസ‌്.പി കെ.പി. ജോസ‌് പറഞ്ഞു. അരുണിനെതിരായ പോക‌്സോ കേസ‌് അന്വേഷിക്കുന്നത‌് തൊടുപുഴ സി.ഐ അഭിലാഷ‌് ഡേവിഡാണ‌്. ഈ കേസിൽ പ്രതിയുടെ അറസ‌്റ്റ‌് അടുത്ത ദിവസം തന്നെ പ്രത്യേകമായി രേഖപ്പെടുത്തുമെന്ന‌് സി.ഐ പറഞ്ഞു. കോലഞ്ചേരി ആശുപത്രിയിൽ വൻെറിലേറ്ററിൽ കഴിയുന്ന ഏഴുവയസ്സുകാരനെ വിദഗ‌്ധസംഘം വെള്ളിയാഴ‌്ച പരിശോധിച്ചു. ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ‌് ബന്ധുക്കളെ അറിയിച്ചത‌്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.