കട്ടപ്പന: കുടുംബകോടതിക്കുള്ളിൽ മകനെച്ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ പിടിവലി. മകനെ കാണാൻ മാതാവിനെ പിതാവ് അനുവദിക്കാത്തതിനെ തുടർന്നാണ് കട്ടപ്പന കുടുംബ കോടതിയിൽ പിടിവലി നടന്നത്. നെടുങ്കണ്ടത്തിനു സമീപത്തുള്ള ദമ്പതികളാണ് ചൊവ്വാഴ്ച ഉച്ചയോടെ കട്ടപ്പന കുടുംബകോടതിയിൽ പിടിവലി നടത്തിയത്. മകനെയും തന്നെയും ഉപേക്ഷിച്ചു പോയെന്നാരോപിച്ച് ഭാര്യയുമായുള്ള ബന്ധം വേർപെടുത്താൻ ഭർത്താവ് കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ കുട്ടിയെ കാണാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഭാര്യയുടെ മാതാപിതാക്കളും കോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം മാതാപിതാക്കളും കുട്ടിയും കുടുംബകോടതിയിൽ എത്തി. മകനെ കാണാൻ മാതാവ്ശ്രമിച്ചെങ്കിലും ഭർത്താവ് അനുവദിച്ചില്ല. ഇതേതുടർന്ന് ഭാര്യ ബലമായി കുട്ടിയെ കാണാൻ നടത്തിയ ശ്രമം ഭർത്താവ് തടഞ്ഞതാണ് പിടിവലിക്ക് ഇടയാക്കിയത്. ഒടുവിൽ കോടതി ജീവനക്കാരും പൊലീസും അടക്കമുള്ളവർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷം കോടതി കേസ് പരിഗണിച്ചപ്പോൾ മാതാവിനൊപ്പം അൽപസമയം മകനെ വിടുകയും പിന്നീട് പിതാവിനൊപ്പം പോകാൻ കുട്ടിയെ അനുവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.