ബംഗളൂരു: പൗരത്വഭേദഗതി നിയമത്തിനെതിരെ കുട്ടികൾ അവതരിപ്പിച്ച നാടകത്തിലെ പരാമ ർശങ്ങളുടെ പേരിൽ രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ട് ബിദറിലെ ജയിലിൽ കഴിയുന്ന തെൻറ മാതാവ് എപ്പോഴാണ് തിരിച്ചുവരുകയെന്ന് കണ്ണീരോടെ ചോദിക്കുകയാണ് പതിനൊന്നുകാരി. ‘നാടകത്തിെൻറ പേരിൽ പൊലീസ് ചോദിച്ച എല്ലാറ്റിനും മറുപടി നൽകി. എന്നിട്ടും മാതാവിനെ അറസ്റ്റ് ചെയ്തു. എപ്പോഴാണ് അവർ തിരിച്ച് തെൻറ അടുക്കലേക്ക് വരുകയെന്ന് അറിയില്ല’ എന്ന് വിഡിയോ പ്രസ്താവനയിലാണ് പതിനൊന്നുകാരി കരഞ്ഞുകൊണ്ട് പറയുന്നത്. ബിദറിലെ ഷഹീൻ പ്രൈമറി ആൻഡ് ഹൈസ്കൂൾ മാനേജ്മെൻറ്, പ്രധാനാധ്യാപിക, നാടകത്തിൽ അഭിനയിച്ച കുട്ടികളുെട രക്ഷിതാക്കൾ എന്നിവർക്കെതിരെയാണ് പൊലീസ് രാജ്യദ്രോഹത്തിന് കേസെടുത്തത്. കേസിൽ അറസ്റ്റിലായ പ്രൈമറി വിഭാഗം പ്രധാനാധ്യാപിക ഫരീദ ബീഗം, വിദ്യാർഥിയുടെ മാതാവ് നവിദ എന്നിവരാണ് റിമാൻഡിലുള്ളത്.
മാതാവ് ജയിലിൽ ആയതോടെ 11വയസ്സുള്ള ഇവരുടെ മകൾ അയൽവാസിക്കൊപ്പമാണ് കഴിയുന്നത്. ബിദറിൽ ഇവർക്ക് ബന്ധുക്കളാരുമില്ല. മാതാവ് ജയിലിൽ ആയപ്പോൾ മുതൽ താൻ ഒറ്റക്കായെന്നും അയൽവീട്ടിലാണ് താമസിക്കുന്നതെന്നും മാതാവ് തിരിച്ചുവരാനാണ് ഇപ്പോൾ കാത്തിരിക്കുന്നതെന്നുമാണ് കുട്ടി വിഡിയോയിൽ പറയുന്നത്. എല്ലാം സത്യസന്ധമായി തുറന്നുപറഞ്ഞിട്ടും മാതാവിനെ അറസ്റ്റ് ചെയ്തുവെന്നും കുട്ടി പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നാടകത്തിൽ ഉണ്ടായിരുന്നുവെന്ന പേരിലാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നാണ് പൊലീസ് വിശദീകരണമെങ്കിലും കുട്ടികളെ തുടർച്ചയായി ചോദ്യംചെയ്ത് പീഡിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.