വടുതല: അരൂക്കുറ്റി-ചേർത്തല റോഡിൽ കോട്ടൂർ കടവ് ജങ്ഷനിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പ ൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആറ് മാസം.
ആയിരക്കണക്കിന് ലിറ്റർ വെള്ളം ദിനേനെ യെന്നോണം പാഴായിട്ടും അധികൃതർക്ക് ഒരുകുലുക്കവുമില്ല. നാളുകൾക്ക് മുമ്പ് ഇതിെൻറ അടുത്ത് വടക്ക് ഭാഗത്തായി ഇതുപോലെ പൈപ്പ് പൊട്ടി ധാരാളം വെള്ളം പാഴായിരുന്നു. മാസങ്ങളോളം ലിറ്റർകണക്കിന് വെള്ളം പാഴായതിന് ശേഷം, നിരന്തര പരാതിയെ തുടർന്നാണ് നന്നാക്കിയത്. ഇപ്പോൾ അവിടെനിന്ന് കുറച്ച് തെക്ക് ഭാഗത്തായി മീൻ കടയോട് ചേർന്ന ഭാഗത്താണ് വീണ്ടും പൊട്ടിയിരിക്കുന്നത്.
പമ്പിങ്ങ് സമയത്ത് മഴക്കാലത്തേതിേനക്കാൾ വെള്ളം തളം കെട്ടി നിൽക്കുന്ന അവസ്ഥയാണ് പ്രദേശത്ത്. പമ്പിങ്ങില്ലാത്ത സമയത്ത് മലിനജലം തിരിച്ച് കുടിവെള്ളത്തിലേക്ക് തന്നെ ഒഴുകുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. വടുതല ജെട്ടി ഹുദ മസ്ജിദിന് സമീപം കാട്ടുപുറം റോഡിലും സമാന സ്ഥിതിയാണ്. അവിടെയും വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. പമ്പിങ് സമയത്ത് പരിസരങ്ങളിലെ കടകളുടെ അകത്തേക്ക് വരെ വെള്ളം കയറുന്നുണ്ട്. റോഡ് പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുവാദം നൽകുന്നിെല്ലന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.