മാവേലിക്കര: റോഡ് ടാറിങ് പൂർത്തീകരിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. മാവേ ലിക്കര കോടതി ജങ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള റോഡിെൻറ ഒരു വശമാണ് പൂർത്തിയാക്കാത്തത്. രണ്ടാഴ്ച മുമ്പാണ് മാവേലിക്കര പുന്നമൂട് റോഡ് ടാറിങ് നടന്നത്. എന്നാൽ, 200 മീറ്ററോളം ഭാഗം ടാറിങ് നടത്താതെ ഒഴിച്ചിടുകയായിരുന്നു.
കോടതിയുടെയും മിനി സിവിൽ സ്റ്റേഷെൻറയും ഇടയിലുള്ള ഈ മേഖല ഏറെ തിരക്കുള്ള പ്രദേശമാണ്. ഈ വശത്ത് തന്നെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. പഴയ റോഡിൽനിന്ന് ഉയർന്ന് നിൽക്കുന്ന ഭാഗത്ത് ബൈക്കുകൾ നിയന്ത്രണം തെറ്റുന്നത് പതിവാണ്. സ്ത്രീകളാണ് ഇതിലേറെയും. ഉടൻ റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.