വടുതല: കൊച്ചി നഗരത്തിെൻറ തിരക്കിൽ ഞെരുങ്ങിക്കഴിയുന്ന തെരുവുജീവിതങ്ങളിലേക്ക് അനസ് ഓണപ്പുടവയുമായി എത്തി. ഉടുത്തുമാറാൻ വസ്ത്രമില്ലാതെയും തണുപ്പകറ്റാൻ പുതപ്പില്ലാതെയും തെരുവിൽ കഴിയുന്നവർക്കാണ് സാധാരണക്കാരനായ ഈ ഓട്ടോറിക്ഷാക്കാരൻ സഹായഹസ്തം നീട്ടിയത്. ഒരുവർഷമായി ദിവസവും മുപ്പതിൽ കുറയാത്ത ഭക്ഷണപ്പൊതികൾ തെരുവിൽ വിശന്നിരിക്കുന്നവരുടെ കൈകളിലെത്തിക്കുന്നു അനസ്.കടത്തിണ്ണകളിൽ തണുത്തുവിറച്ച് ഉടുമുണ്ട് ഊരിപ്പുതക്കുന്ന നിരവധി ജീവിതങ്ങൾ കാണാനിടയായതാണ് അനസ് ഇൗ രംഗത്തിറങ്ങാൻ കാരണം.
അവർക്ക് വസ്ത്രങ്ങളും പുതപ്പും നൽകണമെന്ന തീരുമാനം മനസ്സിലെടുത്തു. ഓണപ്പുടവ നൽകാനുള്ള തീരുമാനവുമായി മുന്നോട്ടുപോയപ്പോൾ ധാരാളംപേർ പിന്തുണ നൽകി. മുപ്പതോളം തെരുവുജീവിതങ്ങൾക്ക് വസ്ത്രങ്ങളും പുതപ്പും നൽകാനായി. പള്ളുരുത്തി സ്നേഹഭവനിലെ അന്തേവാസികൾക്ക് വസ്ത്രം നൽകിയാണ് ഓണപ്പുടവ വിതരണോദ്ഘാടനം നടത്തിയത്. ഇവിടെയുള്ള 10 കുട്ടികൾക്കുള്ള വസ്ത്രം സ്നേഹഭവൻ ഡയറക്ടർ ഫാ. തോമസിെൻറ സാന്നിധ്യത്തിൽ അന്തേവാസി ആദിത്യൻ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.