അരൂർ: ഗർഭിണിയായ മകളെയും ഗൃഹനാഥനെയും വീടുകയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. എരമല്ലൂർ സ്വദേശികളായ ജോണി, ശിവദാസ്, ബിനു എന്നിവെരയാണ് അരൂർ പൊലീസ് പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. എരമല്ലൂർ കുരിശിങ്കൽ ആൻഡ്രൂസ് (52) മകൾ ആനീസ് -(21) എന്നിവർക്കാണ് പരിക്കേറ്റത്. ആൻഡ്രൂസിനെ മര കഷണങ്ങൾകൊണ്ട് ആക്രമിക്കുന്നത് തടയാൻചെന്ന ഗർഭിണിയായ ആനീസിനെയും സംഘം ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.