ആലപ്പുഴ: മിനിമം കൂലി നടപ്പാക്കുക, കലക്ടര്‍ ചെയര്‍മാനായ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പീലിങ് തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. കേരള മത്സ്യസംസ്കരണ തൊഴിലാളി യൂനിയന്‍െറ ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ നടത്തിവരുന്ന പണിമുടക്കിന്‍െറ ഭാഗമായാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. നൂറുകണക്കിന് സ്ത്രീതൊഴിലാളികള്‍ മാര്‍ച്ചില്‍ അണിനിരന്നു. കലക്ടറേറ്റിന് മുന്നില്‍ എ.ഐ.യു.ടി.യു.സി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സീതിലാല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മത്സ്യ സംസ്കരണ മേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഉടമകളെ നിലക്കുനിര്‍ത്താന്‍ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂനിയന്‍ ജില്ലാ സെക്രട്ടറി ആര്‍. അര്‍ജുനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് രേവമ്മ ചന്ദ്രന്‍, കെ.പി. സുബൈദ, വസന്ത ബാലചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു. എസ്. അനില്‍പ്രസാദ്, എന്‍.കെ. ശശികുമാര്‍, യു. ശോഭന, സുഭദ്ര മുകുന്ദന്‍, മിനി രാജു, ബിന്ദു, രാധ കാക്കാഴം, സുമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.