കോഴിക്കോട്: തമിഴ് സാഹിത്യത്തിൽ പിൽക്കാലത്ത് രൂപപ്പെട്ട ജനാധിപത്യത്തിേൻറയും ബഹുസ്വരതയുടെയും അന്തരീക്ഷം ഇപ്പോൾ ഇല്ലാതായെന്ന് തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ. ജനാധിപത്യവേദി ആഭിമുഖ്യത്തിൽ കെ.എസ്. ബിമൽ അനുസ്മരണസമ്മേളനവും ‘ജനാധിപത്യം: യാഥാർഥ്യവും ഭാവിയു’മെന്ന സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റാരെല്ലാമോ നിശ്ചയിക്കുന്ന വിധം എഴുത്തുകാർ ഒരേ രീതിയിൽ സംസാരിക്കുകയും എഴുതുകയുമെന്ന രീതിയാണ് തമിഴ് സാഹിത്യമിപ്പോൾ. അത് ജനാധിപത്യ വിരുദ്ധവുമാണ്. 90കളിലാണ് തമിഴ്സാഹിത്യത്തിൽ ബഹുസ്വരതയുടെ അന്തരീക്ഷം ഉണ്ടായത്. സ്ത്രീപക്ഷ, ദലിത് രചനകൾ ശക്തമായത് ഇക്കാലത്താണ്.
പെരിയാർ രാമസ്വാമി നായ്ക്കരെേപ്പാലുള്ളവരെ പുനർവായനക്ക് വിധേയമാക്കിയതോടെ അതുവരെ അദ്ദേഹത്തെ എതിർത്ത കമ്യൂണിസ്റ്റുകാർക്ക് അദ്ദേഹം എതിർക്കെപ്പടേണ്ടവനല്ലെന്ന ബോധ്യം വന്നു. മൂല്യങ്ങൾ മാറിക്കൊണ്ടിരിക്കുമെന്നും ഇന്നത്തെ സദാചാരം നാളെ അതല്ലാതാകുമെന്നും ദൈവമില്ലെന്ന് പറയുന്നതെൻറ മുന്നിൽ ദൈവം വന്നുനിന്നാൽ ദൈവമുണ്ടെന്ന് വിളിച്ചു പറയുമെന്നുമൊക്കെ പ്രഖ്യാപിച്ചത് പെരിയാറാണ്. എന്നാൽ, ഇൗ അന്തരീക്ഷം മാറി. തമിഴിെൻറ മകളാണ് മലയാളമെന്ന സങ്കൽപം മാറി സഹോദര ഭാഷകളായിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഡോ. രാഘവൻ പയ്യനാട് അധ്യക്ഷത വഹിച്ചു. എൻ. പ്രഭാകരൻ, സണ്ണി എം. കപിക്കാട്, കെ.എൻ. അജോയ് കുമാർ എന്നിവർ സംസാരിച്ചു. പ്രിയേഷ്കുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.