ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ‘ജെ.സി.ബി പുരസ്കാര’ ത്തിനുള്ള ഈ വർഷത്തെ പട്ടികയിൽ (ലോങ് ലിസ്റ്റ്) മലയാളി എഴുത്തുകാരൻ സക്കറിയയും. തമിഴിൽനിന്ന് പെരുമാൾ മുരുകൻ, ഇന്തോ-ഇംഗ്ലീഷ് നോവലിസ്റ്റ് റോഷൻ അലി എന്നിവരും പത്തുപേരടങ്ങുന്ന പട്ടികയിലുണ്ട്. ജെ.സി.ബി ലിറ്റററി ഫൗണ്ടേഷൻ നൽകുന്ന അംഗീകാരത്തിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. 2018 ഓഗസ്റ്റ് ഒന്നിനും 2019 ജൂലൈ 31നും ഇടയിൽ പ്രസിദ്ധീകരിച്ച കൃതികൾക്കാണ് പുരസ്കാരം. പുതിയ പരിഗണനപ്പട്ടികയിൽ നാല് വനിതകളും ആറ് പുരുഷന്മാരുമാണുള്ളത്.
സക്കറിയയുടെ ‘എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷൻ’, റോഷൻ അലിയുടെ ‘ഐബ്സ് എൻഡ്ലസ് െസർച് ഫോർ സാറ്റിസ്ഫാക്ഷൻ’, പെരുമാൾ മുരുകെൻറ ‘ട്രയൽ ബൈ സൈലൻസ് ആൻഡ് ലോൺലി ഹാർവെസ്റ്റ്, ബംഗാളി എഴുത്തുകാരൻ മനോരഞ്ജൻ ബ്യാപാരി ‘ദേർ ഇസ് ഗൺപൗഡർ ഇൻ ദ എയർ, രാജ്കമൽ ഝായുടെ ‘ദ സിറ്റി ആൻഡ് ദ സീ’, അമൃത മഹാലെയുടെ ‘മിൽക്ക് ടീത്ത്’, ശരണ്യ മണിവണ്ണെൻറ ‘ദ ക്യൂൻ ഓഫ് ജാസ്മിൻ കൺട്രി’, മുക്ത സാത്തെയുടെ ‘എ പാച്ച്വർക് ഫാമിലി’, ഹാൻസ്ദ സൗവേന്ദ്രയുടെ ‘മൈ ഫാദേഴ്സ് ഗാർഡൻ’, മാധുരി വിജയ്െൻറ ‘ദ ഫാർ ഫീൽഡ്’ എന്നിവയാണ് പട്ടികയിലുള്ള പുസ്തകങ്ങൾ.
ഇതിൽ റോഷൻ അലിയും പെരുമാൾ മുരുകനും മുമ്പും പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യൻ എഴുത്തുകാരുടെ ഇംഗ്ലീഷ് നോവലുകൾക്കോ നോവലുകളുെട ഇംഗ്ലീഷ് വിവർത്തനങ്ങൾക്കോ ആണ് പുരസ്കാരം നൽകുന്നത്. കഴിഞ്ഞവർഷം മലയാളി എഴുത്തുകാരൻ ബെന്യാമിെൻറ ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’ എന്ന നോവലിെൻറ ഇംഗ്ലീഷ് പരിഭാഷയായ ‘ജാസ്മിന് ഡെയ്സി’നായിരുന്നു സമ്മാനം ലഭിച്ചത്. ഇത്തവണത്തെ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക ഒക്ടോബർ നാലിനും വിജയിയുടെ പ്രഖ്യാപനം നവംബർ രണ്ടിനും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.