തലശ്ശേരി: തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിൻ വിവാദത്തിൽ 13 പേർക്കെതിരെ കേസെടുത്തു. ദേശീയഗാനത്തെ അവഹേളിച്ചതിനാണ് കേസെടുത്തത്. മാഗസിന്റെ ഉള്ളടക്കത്തിൽ അശ്ലീലവും ദേശവിരുദ്ധതയുമുണ്ടെന്ന് ആരോപിച്ച് എ.ബി.വി.പി നൽകിയ പരാതിയിലാണ് ധർമടം പൊലീസ് കേസെടുത്തിരിക്കുന്നത്. എഡിറ്ററടക്കം മാഗസിൻ കമ്മിറ്റിയിലെ 13 പേർക്കെതിരെയാണ് കേസ്.
മാഗസിനിൽ ദേശീയപതാകയെയും ദേശീയഗാനത്തെയും അപമാനിക്കുന്ന തരത്തിൽ ചിത്രങ്ങൾ ചേർത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ വാർത്തസേമ്മളനത്തിൽ വ്യക്തമാക്കിയിരുന്നു.
എസ്.എഫ്.െഎ പ്രവർത്തകൻ സ്റ്റുഡൻറ് എഡിറ്ററായി പ്രസിദ്ധീകരിച്ച പെല്ലറ്റ് എന്ന മാഗസിനാണ് വിവാദത്തിൽപ്പെട്ടത്. സിനിമ തിയറ്ററിൽ കസേര വിെട്ടഴുന്നേൽക്കുന്ന രാജ്യസ്നേഹം എന്ന കുറിപ്പോടെ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒഴിഞ്ഞ കസേരകൾക്ക് പിന്നിൽ റോഡിെൻറ അപ്പുറത്തായി സ്ത്രീ പീഡിപ്പിക്കപ്പെടുന്നതായ കാർട്ടൂണാണ് വിവാദത്തിന് വഴിവെച്ചത്. എന്നാൽ, കാർട്ടൂണിൽ റോഡ് വ്യക്തമാകാത്തത് ദേശീയഗാനം ആലപിക്കുേമ്പാൾ സ്ത്രീയെ പീഡിപ്പിക്കുന്നതായി തെറ്റിദ്ധരിക്കാനിടയാക്കുന്നുണ്ട്. ഇതാണ് വിവാദം വിളിച്ചുവരുത്തിയത്. സംഭവം വിവാദമായതോടെ മാസികയുടെ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
വിവാദത്തെ തുടർന്ന് രണ്ട് പേജുകൾ മാഗസിനിൽ നിന്ന് പിൻവലിക്കാൻ കോളജ് കൗൺസിൽ അടിയന്തര യോഗം തീരുമാനിച്ചിരുന്നു. മാഗസിനിലെ വിവാദമായ 12ഉം 84ഉം പേജുകളാണ് പിൻവലിക്കാനാണ് കോളജ് പ്രിൻസിപ്പൽ മുരളീദാസിെൻറ അധ്യക്ഷതയിൽ ചേർന്ന കോളജ് കൗൺസിൽ യോഗം തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.