കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകമേള ഞായറാഴ്ച അവസാനിക്കാനിരിക്കെ കൊലപാതക പ രമ്പരയിൽ പ്രതിസ്ഥാനത്തുള്ള സംഘടനക്ക് ഇടം അനുവദിച്ചതിനെച്ചൊല്ലി വിവാദം. മനു ഷ്യാവകാശ പ്രവർത്തകൻ നരേന്ദ്ര ധബോൽക്കർ, ഗ്രന്ഥകാരനും സി.പി.െഎ നേതാവുമായിരുന്ന ഗ ോവിന്ദ് പൻസാരെ, കന്നഡ സാഹിത്യകാരൻ എം.എം. കൽബുർഗി, മാധ്യമപ്രവർത്തക ഗൗരി ലേങ്കഷ് എന്നിവരുടെ വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സനാതൻ സൻസ്ഥയുടെ അനുബന്ധ സംഘടനയായ ശ്രീ സിദ്ധേശ്വർ ധർമജാഗൃതി സൻസ്ഥക്ക് സ്റ്റാൾ അനുവദിച്ചതാണ് വിവാദത്തിലായത്. സനാതൻ സൻസ്ഥയുടേതടക്കം ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങളാണ് വിൽപ്പനക്കുള്ളത്.
സഹകരണ വകുപ്പും സാഹിത്യപ്രവർത്തക സഹകരണ സംഘവും (എസ്.പി.സി.എസ്) ചേർന്ന് സംഘടിപ്പിക്കുന്ന മേളക്ക് സംസ്ഥാന സർക്കാർ ഒരു കോടി നൽകിയിട്ടുണ്ട്. കർണാടകയിൽ രജിസ്റ്റർ ചെയ്ത ശ്രീ സിദ്ധേശ്വർ ധർമജാഗൃതി സൻസ്ഥയുടെ സ്റ്റാൾ വഴി സനാതൻ പബ്ലിക്കേഷൻസിെൻറ പുസ്തകങ്ങളാണ് വിൽക്കുന്നത്. സനാതൻ സൻസ്ഥയുടെ അഫിലിയേഷനുള്ള ഹിന്ദു ജനജാഗൃതി സമിതി (എച്ച്.ജെ.എസ്) യുടെ വൈബ്സൈറ്റ് വഴി വിൽക്കുന്ന പുസ്തകങ്ങൾക്ക് പുറമെ ലഘുലേഖ വിതരണവുമുണ്ട്. സനാതൻ സൻസ്ഥക്ക് സ്റ്റാൾ അനുവദിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന നിലപാടിലാണ് സംഘാടകർ.
നിരോധിത സംഘടനയല്ലെന്നും വിവാദ പുസ്തകങ്ങളൊന്നും ഇല്ലെന്നുമാണ് വാദം. സംഘടനയുടെ മുഖപത്രമായ ‘സനാതൻ പ്രഭാതി’ൽ ധബോൽക്കറുടെ കൊലപാതകത്തിൽ സന്തോഷം പ്രകടിപ്പിക്കുന്ന വിധത്തിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. താനെ, ഗോവ എന്നിവിടങ്ങളിലടക്കം നടന്ന സ്ഫോടനങ്ങൾക്ക് പിന്നിൽ ഇൗ സംഘടനയാണെന്നായിരുന്നു എൻ.െഎ.എയുടെയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെയും കണ്ടെത്തൽ. പുരാണ കഥാപാത്രങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും സംഘടന ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.
‘വിവാദം അനാവശ്യം’ ‘കൃതി’ മേളയിൽ ശ്രീ സിദ്ധേശ്വർ ധർമജാഗൃതി സൻസ്ഥയുടെ സ്റ്റാളിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് കൃതി പുസ്തകമേള ജനറൽ കൺവീനർ എസ്. രമേശൻ പറഞ്ഞു. ചിലരുടെ വ്യക്തിതാൽപര്യമാണ് പിന്നിൽ. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ചെറുതും വലുതുമായ എല്ലാ പ്രസാധകർക്കും അവസരം നൽകുക എന്ന നയമാണ് സ്വീകരിച്ചത്. മറ്റു പരിഗണനയൊന്നും ഇല്ല. മേളയിൽ കുരുക്ഷേത്രക്ക് സ്റ്റാളുണ്ട്. ജമാഅത്തെ ഇസ്ലാമി ചോദിച്ചാലും കൊടുക്കും. പ്രസാധകരുടെ പശ്ചാത്തലമോ പുസ്തകങ്ങളുടെ ഉള്ളടക്കമോ പരിശോധിച്ച് തീരുമാനമെടുക്കുക പ്രയോഗികമല്ല. സ്റ്റാളുകളിൽ എങ്ങനെയുള്ള പുസ്തകങ്ങളാണ് വിൽക്കുന്നതെന്നോ മതമൗലികവാദികളാണോ എന്നൊന്നും അന്വേഷിക്കാനാവില്ല. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനമല്ല, സർക്കാറാണ് മേള നടത്തുന്നതെന്നും രമേശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.