തിരുവനന്തപുരം: അക്കാദമിക, ഗവേഷണ ആവശ്യങ്ങൾക്കായി തെൻറ കവിതകൾ ദുരുപയോഗം ചെയ്താൽ അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്ലാ സർവകലാശാലകൾക്കും രേഖാമൂലം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്.
തെൻറ കവിതകളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം കഷ്ടകാലത്തിന് വായിക്കാനിടയായെന്നും അതിനെതുടർന്നാണ് ഇങ്ങനെ കത്തെഴുതിയതെന്നും ചുള്ളിക്കാട് പറഞ്ഞു. ഡോ.പി.പി. പ്രകാശൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ഭാഷാസാഹിത്യപഠനം സൗന്ദര്യവും രാഷ്ട്രീയവും എന്ന പുസ്തകം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്ക് പഠിക്കാനും സർവകലാശാലകൾക്ക് ഗവേഷണം നടത്താനും വേണ്ടി എഴുതിയതല്ല തെൻറ കവിതകൾ. കവി ചാവാൻ കിടന്നാൽ വെള്ളം കൊടുക്കാത്ത സർക്കാർ അയാളുടെ കവിതകളിൽ ഗവേഷണം നടത്താൻ പൊതുപണം ഇഷ്ടംപോലെ കൊടുക്കുന്നു. അതിെൻറ ഉത്തരവാദിത്തം ഗവേഷണം നടത്തുന്നവർ കാണിക്കണം. സാഹിത്യം ഉണ്ടാകുന്നത് തങ്ങൾക്ക് പഠിക്കാനും പഠിപ്പിക്കാനും ഗവേഷണം നടത്താനുമാണെന്ന തെറ്റിദ്ധാരണ ഇന്ന് സാഹിത്യവിദ്യാർഥികളിലും വലിയൊരുവിഭാഗം അധ്യാപകരിലുമുണ്ടായിരിക്കുന്നു. കുട്ടിക്ക് സർട്ടിഫിക്കറ്റ് അല്ല, അറിവാണ് വേണ്ടത്.
ഹിന്ദുത്വ എന്ന ആശയം ഭൗതിക, രാഷ്ട്രീയശക്തി എന്നിടത്തുനിന്ന് ഇന്ന് സൈനിക, സാമ്പത്തികശക്തിയായി വളർന്നിരിക്കുന്നുവെന്നും ചുള്ളിക്കാട് പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.പി. പവിത്രൻ പുസ്തകപരിചയം നടത്തി. ഡോ.പി.പി. പ്രകാശൻ, ഡോ. ബിജു ബാലകൃഷ്ണൻ, റാഫി പൂക്കോം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.