തൃശൂർ: പ്രമുഖ കവിയും വിവർത്തകനുമായ ആറ്റൂർ രവി വർമ ഇനി ജ്വലിക്കുന്ന ഓർമ. തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ ഔദ്യോ ഗിക ബഹുമതികളോടെ ആറ്റൂരിൻെറ ഭൗതിക ശരീരം സംസ്കരിച്ചു. ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംസ്കാരം.
രാവിലെ ഒമ്പത് മുതൽ സാഹിത്യ അക്കാദമിയിൽ പൊതു ദർശനത്തിനു വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ പുഷ്പചക്രം സമർപ്പിച്ചു.
മന്ത്രിമാരായ എ.സി മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ് സുനിൽ കുമാർ, എഴുത്തുകാരായ ടി.ഡി രാമകൃഷ്ണൻ, സാറ ജോസഫ്, പ്രഭ വർമ്മ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.