മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്നതിനെ കുറിച്ച് ഒട്ടനവധി കഥകളുണ്ട്. എന്നാല്‍, പിശാച് മനുഷ്യരൂപത്തില്‍ ഭൂമിയിലവതരിച്ചാലോ? വിഖ്യാത എസ്റ്റോണിയന്‍ എഴുത്തുകാരന്‍ ആന്‍േറാണ്‍ തമസ്സറേയുടെ The misadventures of the new satan അഥവാ ‘പുതിയ പിശാചിന്‍െറ ദുസ്സാഹസങ്ങള്‍’ എന്ന നോവല്‍ ഈ പ്രമേയത്തെ ഉപജീവിക്കുന്നു. മനുഷ്യന്‍െറ ജനിതകപരമായ ആര്‍ത്തിയും താന്‍പോരിമയും നിശിതഹാസത്തിന് വിധേയമാക്കുന്ന ഈ കൃതി മികച്ച ഒരു സറ്റയറാണ്.
ആകാശ ലോകത്ത്വെച്ച് മനം മാറ്റമുണ്ടാകുന്ന പിശാച്, പീറ്റര്‍ പുണ്യവാളന്‍ മുഖാന്തിരം ഒരു രണ്ടാമൂഴം തരപ്പെടുത്തുന്നു. ഭൂമിയില്‍ പോയി മാനം മര്യാദക്ക് മനുഷ്യനായി ജീവിക്കുക; കള്ളവും ചിതിയുമരുത്; എങ്കില്‍ ദൈവം തമ്പുരാന്‍ സെയ്റ്റന്‍െറ എല്ലാ പാപങ്ങളും പൊറുത്ത്കൊടുത്ത് അവനെ സ്വര്‍ഗ്ഗരാജ്യത്ത് താമസിപ്പിക്കും.പിശാചിന് വേണ്ട തൊഴില്‍ തെരഞ്ഞെടുക്കാം. അവന്‍ കുറേ ആലോചിച്ചു. പുരോഹിതനോ ബുദ്ധിജീവിയോ ആവേണ്ടന്ന് അവന്‍ നിശ്ചയിക്കുന്നു. കാരണം അവര്‍ പുറംമോടിയില്‍ അഭിരമിക്കുന്നവരും പണത്തിന്‍െറ പ്രലോഭത്തിന് എളുപ്പം വഴങ്ങുന്നവരുമാണ്. കര്‍ഷകനാവുകയാണ് എന്തുകൊണ്ടും കരണീയം. ലളിതമായ ജീവസന്ധാരണത്തിന് ഭൂമിയുമായി മല്ലടിക്കേണ്ടിവരുമെങ്കിലും കള്ളവും ചതിയും കൂടാതെ ജീവിച്ച് ആത്മാവിന് നിത്യമോചനം കരഗതമാക്കാം.
ഒരിക്കല്‍ ഇരട്ടപെറ്റ തങ്ങളുടെ മക്കളുമായി ജൂര്‍ക്ക-ജൂല ദമ്പതികള്‍ വനാതിര്‍ത്തിയില്‍ ഒരുല്ലാസയാത്രക്ക് പോയി. കാട്ടില്‍ ഒരു തള്ളക്കരടി അതിന്‍െറ ഇരട്ടക്കുട്ടികളുമായി പ്രത്യക്ഷപ്പെട്ടത് അവര്‍ക്ക് കൗതുകമായി. ഒട്ടും കൂസാതെ ജൂര്‍ക്ക അതിനെ നേരിട്ടു. അയാളുടെ മൂര്‍ച്ചയേറിയ കത്തി കരടിയുടെ ശരീരത്തില്‍ തുളച്ച് കയറി. ഒടുവില്‍ ആ വനഭീമന്‍ മലര്‍ന്ന് വീണു; മരണത്തിന് കീഴടങ്ങി. കാര്യമെന്തെന്നറിയാത്ത അതിന്‍െറ കുട്ടികള്‍ കുറേനേരം അമ്മയുടെ മൃതദേഹത്തില്‍ കയറി കൃസൃതി കളിച്ചു. നിശിതഹാസത്തോടെ തമസ്സറെ പറയുന്നു എപ്പോഴും ശക്തന്‍െറ പക്ഷത്ത് മാത്രം നിലയുറപ്പിക്കുന്ന ഒരു ദൈവമുണ്ടെന്ന് അന്നേരം ആ കുട്ടികള്‍ക്കറിയില്ലായിരുന്നു.
ദൈവത്തിന്‍െറ നീതിബോധത്തെ വിചാരണചെയ്യുന്ന നോവലിലെ പല രംഗങ്ങളിലൊന്നാണിത്. ‘സെയ്റ്റനിക് വേസസി’ലൊരിടത്ത് അര്‍ബുദം ബാധിച്ച കുട്ടിയെ സാക്ഷി നിര്‍ത്തി ദൈവത്തിന്‍െറ നീതിയുക്തിയോട് കയര്‍ക്കുന്ന സല്‍മാന്‍ റഷ്ദിയെ തമസ്സറെ ഇവിടെ അനുസ്മരിപ്പിക്കുന്നു. യുക്തിമാനായ ¥ൈദവം പകിട കളിക്കുകയല്ളെന്നും ഈ പ്രപഞ്ചത്തെ ഇവ്വിധമല്ലാതെ സംവിധാനിക്കാന്‍ ഒരതിബുദ്ധിക്കും കഴിയില്ളെന്നും ഐന്‍സ്റ്റൈന്‍ പറഞ്ഞതാണോര്‍മ്മ വരുന്നത്. ആര്‍ക്കും അപകടമേല്‍ക്കാത്ത; ആരും മരിക്കാത്ത; ആര്‍ക്കും ആപത്ത് വരാത്ത ഒരു ലോകത്ത് മനുഷ്യരെ ഏത് ലോഹംകൊണ്ടായിരിക്കും ദൈവം പണിയുക? അത്തരമൊരു ലോകത്ത് എന്ത് സാഹിത്യം? കഥ, കല? അവിടെയെന്ത് തമസ്സറെ? ഏത് റഷ്ദി?
ഇതിനിടെ ജൂര്‍ക്കയുടെ മകള്‍ മായിയയെ ആന്‍റ്സിന്‍െറ മകന്‍ വശീകരിച്ച് ഗര്‍ഭിണിയാക്കുകയും ചതിയില്‍ കൊല്ലുകയും ചെയ്തു. അവളുടെ വീര്‍ത്ത മൃതദേഹം ഗ്രാമത്തിലെ പൊയ്കയില്‍ പ്രത്യക്ഷപ്പെട്ടു. അന്നേദിവസം ആന്‍റ്സും മകനും അവിടെ നിന്നപ്രത്യക്ഷരായി. രണ്ടുനാള്‍ കഴിഞ്ഞ് തിരിച്ചത്തെിയ ആന്‍റ്സ് ജൂര്‍ക്കയുടെ അടുത്തത്തെി അനുശോചനമറിയിച്ചു. നാമെന്ത് ചെയ്യും? നമ്മുടെ മക്കള്‍ക്ക് സ്വന്തം ജീവനെടുക്കാന്‍ പോലും പേടിയില്ല. എങ്കിലും ഇത്ര ഭീകരമായ ഒന്ന് സംഭവിക്കുമെന്ന് വല്ല സൂചനയുമുണ്ടായിരുന്നെങ്കില്‍ ഞാനും മകനും നഗരത്തിലെ ആ നശിച്ച ‘ഡോഗ്ഷോ’ കാണാന്‍ പോകില്ലായിരുന്നു. ആന്‍റ്സിന്‍െറ ചിത്രണത്തിലൂടെ മനുഷ്യന് എത്രമാത്രം അധ$പതിക്കാനാകുമെന്നും നികൃഷ്ടനായാല്‍ അവനോളം നികൃഷ്ടനായ മറ്റൊരുജീവിയും ഉണ്ടാകനില്ളെന്നും തമസ്സറെ വ്യക്തമാക്കുന്നു. കഥയിലെ പാതിരിയുടെ ആത്മഗതം ഇവിടെ സംഗതം. താന്‍ പിശാചാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരു പാവം മനുഷ്യനും തങ്ങള്‍ മനുഷ്യരാണെന്ന് അഭിമാനിക്കുന്ന കുറേ പിശാചുക്കളുമാണല്ളോ ഈ ഇടവകയിലുള്ളത്.
കഥ മുഴുവന്‍ സംഗ്രഹിക്കാന്‍ ഇവിടെ ഇടമില്ല. അവസാനഭാഗം ഇങ്ങനെ: ചൂഷണം എല്ലാ പരിധിയും വിടുമ്പോള്‍ ജൂര്‍ക്കക്ക് ആന്‍റ്സിന്‍െറ കുടിലത ബോധ്യപ്പെടുന്നു. ഇതിനകം മനുഷ്യന്‍ എന്ന ജീവിയെ അവന്‍ വേണ്ടത്ര പഠിച്ച് കളിഞ്ഞിരുന്നു. അവന്‍െറ രോഷം പൊടുന്നനെ ഒരു തീനാളമായി ആളിപ്പടരുകയും അത് ആന്‍റ്സിനെയും അവന്‍െറ സമ്പാദ്യങ്ങളെയും ദഹിപ്പിക്കാന്‍ പോന്ന ഹോമാഗ്നിയായി മാറുകയും ചെയ്യുന്നു. നോവല്‍ വായിച്ചപ്പോള്‍ വിശ്വപ്രശസ്തനായ സറ്റയറിസ്റ്റ് ജേനാഥാന്‍ സ്വഫ്റ്റിന്‍െറ വാചകങ്ങളാണ് ഓര്‍മ്മ വന്നത്. I hate and detest that two legged beast called man. ആന്‍റ്സിനെ പോലുള്ളവരായിരിക്കണം സ്വിഫ്റ്റിനെ ഇങ്ങിനെ എഴുതാന്‍ പ്രേരിപ്പിച്ചത്.
നമ്മുടെ കാലഘട്ടത്തില്‍ ആന്‍റ്സ് ഒരു വ്യക്തിയല്ല; മറിച്ച് ഒരായിരം പ്രച്ഛന്ന സ്വതങ്ങളുള്ള ഒരു മഹാ പ്രസ്ഥാനമാണ്. ആളുകളെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി അവരുടെ മണ്ണും വീടും മാത്രമല്ല അവരുടെ മാംസവും മാനവും കവരുന്ന ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍ ആന്‍റ്സിന്‍െറ ആധുനികാവതാരങ്ങളാണ്. അവയുടെ മോഹവലയങ്ങളില്‍ അകപ്പെട്ടാല്‍ സ്റ്റാപ്പള്‍ട്ടന്‍െറ വലയില്‍ കുടുങ്ങിയ ശലഭങ്ങളെപോലെ വൃഥാ ചിറകിട്ടടിക്കുകയേ ഇരകള്‍ക്ക് നിര്‍വാഹമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.