വിശ്വാസികൾ പ്രാർഥനയിൽ

ഇഫ്താർ സംഗമങ്ങളുടെ വെള്ളിയാഴ്ച

കുവൈത്ത് സിറ്റി: പ്രവാസികളുടെ നിരവധി കൂട്ടായ്മകളും സംഘടനകളുമുള്ള ഇടമാണ് കുവൈത്ത്. ഇതിൽ മലയാളികൾ തന്നെ മുന്നിൽ. തൊഴിലിനൊപ്പം സംഘടന പ്രവർത്തനങ്ങൾ നടത്തുന്നവരാണ് എല്ലാവരും. ഒത്തുകൂടാനുള്ള ഒരവസരവും ഇവരാരും ഒഴിവാക്കാറില്ല. റമദാനിലും അതിന് മുടക്കമില്ല.

സംഘടന ഇഫ്താറുകൾ സജീവമാണ്. രാജ്യത്ത് അവധി ദിവസം വെള്ളിയാഴ്ച ആയതിനാൽ ഈ ദിനമാണ് ഇഫ്താറിനായി ഭൂരിപക്ഷവും തിരഞ്ഞെടുക്കുന്നത്. ഇതോടെ മിക്ക ഹാളുകളും വെള്ളിയാഴ്ചകളിൽ ബുക്കിങ്ങിലാണ്. മലയാളികൾ നടത്തുന്ന സ്കൂളുകൾ കേന്ദ്രീകരിച്ചും സംഘടനകൾ ഇഫ്താറുകൾ നടത്തുന്നു. ഓരോ വെള്ളിയാഴ്ചയും ഒന്നിൽ കൂടുതൽ സംഘടനകൾ ഇഫ്താറുകൾ സംഘടിപ്പിക്കുന്നതിനാൽ എല്ലായിടത്തും ഓടിയെത്താനുള്ള തിരക്കിലാണ് സംഘടന നേതാക്കൾ.

Tags:    
News Summary - Friday of Iftar gatherings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.