കൈപ്പുണ്യം ഒരു നാടിനു മുഴുവനും അനുഗ്രഹമായിത്തീർന്ന കഥ കേട്ടാൽ ആരും വിശ്വസിക്കില്ല. രാജസ്ഥാനിലെ മെനാർ ഗ്രാമം മുഴുവൻ പാചകക്കാരാണ്. അങ്ങനെ വെറുതെ പാചകക്കാരെന്നു പറഞ്ഞാൽ പോര. ധിരുബായി അംബാനി മുതൽ ജൂഹി ചൗളയുടെ വരെ അടുക്കളയിലെ താരങ്ങൾ മെനാറിൽ നിന്നാണ്. ഇൗ രസക്കൂട്ട് പഠിച്ചില്ലായിരുന്നെങ്കിൽ ഇൗ നാടിനെ ആരുമറിയില്ലായിരുന്നു. ഇംഗ്ലണ്ടിലും ലോകത്തിന്റെ പല കോണുകളിലും മെനാറിൽ നിന്ന് സ്ത്രീകളും പുരുഷന്മാരുമായി ഒരുപാട് പാചകക്കാർ ഇപ്പോഴുണ്ട്. ഇവരുടെ പലരുടെയും കഥ രസകരമാണ്.
പതിനാലാം വയസ്സിൽ മൾട്ടിനാഷനൽ കമ്പനിയുടെ കാന്റീൻ ഏറ്റെടുത്തു നടത്തിയാണ് യശ്വന്ത് മനേറിയ രുചിയുടെ ലോകത്ത് പ്രവേശിക്കുന്നത്. ഇപ്പോൾ ഹിന്ദുജ ബ്രദേഴ്സിന്റെ ലണ്ടൻ കിച്ചണിന്റെ മാനേജറാണ് യശ്വന്ത്. പുനചന്ദ് അക്ലിങ്ക് ദസോത്സ് മറ്റൊരു പാചകക്കാരനാണ്. ആദ്യം ലത മേങ്കഷ്കറിന്റെയും പിന്നീട് അംബാനിയുടെയും അടുക്കള കൈകാര്യം ചെയ്തയാളാണ് പുനചന്ദ്. ഇവരാരും തന്നെ ക്ലാസിൽ പോയി പാചകം പഠിച്ചിട്ടില്ല. പരസ്പരം പറഞ്ഞും അറിഞ്ഞും പഠിച്ചതാണ് ഇറ്റാലിയൻ-ചൈനീസ് കോണ്ടിെനന്റൽ രുചികളെല്ലാം.
ദുബൈയിലെ ധനികനായ ഇന്ത്യക്കാരൻ മഗൻമാൽ ജേതാനന്ദ് പഞ്ചോളിയയുടെ പാചകക്കാരനായിരുന്ന വിജയ് ലാൽ ദഹോത് ഒടുവിൽ വിരമിക്കുമ്പോൾ മനേറിയക്ക് സ്വന്തമായൊരു ആശുപത്രിയും സ്കൂളും കമ്യൂണിറ്റി ഹാളും കെട്ടിനൽകിയാണ് നന്ദിയും സ്നേഹവും പ്രകടിപ്പിച്ചത്. രുചിക്കൊപ്പം മനേറിയക്കാർ വിളമ്പിയത് സ്നേഹവും കരുതലും കൂടിയായിരുന്നിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.