സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ്​ മരിച്ച നിലയിൽ

പാലക്കാട്: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. അഗളി കാരറ സ്വദേശി അനീഷിനെയാണ് (22) വീടിന് പിറകുവശത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കാരതപള്ളത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍-ലത ദമ്പതികളുടെ മകനാണ്. കൊല്ലത്ത് സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തുവരികയായിരുന്നു.

സദാചാര ഗുണ്ടാ ആക്രമണത്തിനിരയായി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അനീഷ് നാട്ടിലേക്ക് തിരിച്ചത്തെിയിരുന്നു. വീട്ടിലത്തെിയശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. വീട്ടുകാരോട് പോലും കാര്യമായി സംസാരിച്ചിരുന്നില്ല. സംസാരിക്കാന്‍ വരുന്നവരോട് ഒറ്റക്കിരിക്കാനാണ് ആഗ്രഹമെന്നാണ് പറഞ്ഞിരുന്നതത്രെ. ബുധനാഴ്ച വരെ വീട്ടില്‍ അനീഷിനോടൊപ്പം സഹോദരനോ മാതാവോ ആരെങ്കിലും ഇരിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച ആരും വീട്ടിലില്ലാത്ത സമയത്താണ് ആത്മഹത്യ ചെയ്തത്.

ഫെബ്രുവരി 14ന് കൊല്ലം അഴീക്കല്‍ ബീച്ചിലാണ് അനീഷിനും വനിതാസുഹൃത്തിനും നേരെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. സദാചാര ഗുണ്ടകള്‍ മര്‍ദിച്ച് ദൃശ്യം പകര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കൊല്ലം പൊലീസ് കേസെടുത്തിരുന്നു. അജീഷാണ് അനീഷിന്‍െറ സഹോദരന്‍.

 

Tags:    
News Summary - youth dead in kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.