‘കോളറിൽ പിടിച്ചാണോ ആശുപത്രിയിൽ കൊണ്ടുപോകുന്നത്?’ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മോചിപ്പിച്ച് ടി. സിദ്ദിഖ് എം.എൽ.എ

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നതിനിടെ ഒരു പ്രവർത്തകനെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം ടി. സിദ്ദിഖ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പൊളിഞ്ഞു. പൊലീസ് ജീപ്പിനു പിന്നാലെ ഓടിയാണ് ബലം പ്രയോഗിച്ചു ജീപ്പിൽ കയറ്റിക്കൊണ്ടുപോയ പ്രവർത്തകനെ മോചിപ്പിച്ചത്.

പ്രവർത്തകനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എം.എൽ.എ ഡി.വൈ.എസ്.പിയോട് ചോദിച്ചപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നുവെന്നാണ് മറുപടി പറഞ്ഞത്. കോളറിൽ പിടിച്ചാണോ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നത് എന്ന് ചോദിച്ചാണ് എം.എൽ.എ ജീപ്പിനു പിന്നാലെ ഓടിച്ചെന്നത്. ഇതിനിടെ ജീപ്പ് അതിവേഗം മുന്നോട്ടെടുത്തു.

ജീപ്പിനുള്ളിൽനിന്നും പ്രവർത്തകൻ വാതിൽ തുറന്നു ചാടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതോടെ ഏതാനും പ്രവർത്തകർ പൊലീസ് ജീപ്പിന് മുന്നിൽ ചാടി തടഞ്ഞുനിർത്തി. തുടർന്ന്, എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തകനെ ജീപ്പിൽനിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. 

Tags:    
News Summary - Youth Congress workers released by T. Siddique MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.