നിലക്കൽ: ‘ഭഗവാൻതന്നെയാണ് എന്നെ നിലക്കലിൽ എത്തിച്ചത്, സേവനം ചെയ്യാൻ. എെൻറ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം. രണ്ടുതവണ അയ്യപ്പനെ കണ്ടു. തിങ്കളാഴ്ചയും തൊഴുതു. ദിവസവും അയ്യനെ കാണാൻ പോകണമെന്നാണ് ആഗ്രഹം’- നിലക്കലിലെ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് സംഘ്പരിവാറിെൻറ വിമർശനങ്ങൾക്കിരയായ അവിടത്തെ പൊലീസ് സ്പെഷൽ ഒാഫിസർ യതീഷ് ചന്ദ്ര തെൻറ അയ്യപ്പഭക്തി മറച്ചുവെക്കാതെ പറയുന്നു.
നേരേത്ത ശബരിമലയിൽ പോയപ്പോൾ ആരും അറിഞ്ഞിരുന്നില്ല. വിശ്വാസികൾക്ക് ശാന്തമായി അയ്യപ്പനെ ദർശിക്കാൻ സൗകര്യമൊരുക്കുന്നത് സേവനം തന്നെയാണ്. സാധാരണ ഭക്തർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനാണ് കർശന നിലപാട് സ്വീകരിക്കേണ്ടിവന്നതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. നിലക്കൽ പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്. വിശ്വാസികൾക്ക് സമാധാനത്തോടെ തൊഴുത് മടങ്ങാം. നിലക്കലിൽനിന്ന് മാറ്റിയെന്ന പ്രചാരണെത്തക്കുറിച്ച് ചോദിച്ചപ്പോൾ ‘ഞാനും ഇവിടെയുണ്ട്, നിങ്ങളും ഇവിടെയുണ്ട്. അപ്പം മനസ്സിലായില്ലേ’ എന്നായിരുന്നു പ്രതികരണം. നവംബർ 30 വരെയാണ് നിലക്കലിലെ ചുമതല. ഇതിനുശേഷം തൃശൂരിെലത്തും.
പ്രതിഷേധങ്ങൾ കാരണം തൃശൂരിലേക്ക് എത്തിെല്ലന്ന തരത്തിലുള്ള പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയപ്പോൾ ‘ഇപ്പോൾ ഞാൻ നിലക്കലിൽ അല്ലേ, അതുപോലെ 30ന് ശേഷം തൃശൂരിലും ഉണ്ടാകും’ എന്ന് മറുപടി. ബി.ജെ.പി നേതൃത്വം കേന്ദ്ര േപഴ്സനൽ മന്ത്രാലയത്തിന് നൽകിയ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. ഭക്തർക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. കെ.എസ്.ആർ.ടി.സി ടിക്കറ്റ് കണക്കുകൾ കാണിക്കുന്നത് ഭക്തരുടെ എണ്ണം വർധിച്ചുവെന്നാണ്.നിരോധനാജ്ഞ തുടരണമോ എന്ന് താനല്ല തീരുമാനിക്കേണ്ടത്. തനിക്കുള്ളത് ഇവിടത്തെ ചുമതല മാത്രമാണ്. നിലക്കൽ പൂർണമായും ശാന്തമാണെന്ന് ഉറപ്പിച്ചു പറയാനാകും.
സമൂഹമാധ്യമങ്ങളിൽ താരമായി നിറയുകയാണല്ലോ എന്ന ചോദ്യത്തിന് ഇതൊക്കെ എന്തെന്ന ഭാവത്തിൽ ചിരിയോടെ പൊലീസുകാർക്കിടയിലേക്ക് നീങ്ങി. കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണൻ, ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല എന്നിവരെ നിലക്കലിൽ തടഞ്ഞതോടെയാണ് ഇൗ യുവ െഎ.പി.എസ് ഒാഫിസറെ സംഘ്പരിവാർ ‘ശത്രു’വായി പ്രഖ്യാപിച്ചത്. എന്നാൽ, അതോടെ സമൂഹമാധ്യമങ്ങൾ ഇദ്ദേഹത്തെ ഏറ്റെടുക്കുകയും ചെയ്തു.
ആലുവ റൂറൽ എസ്.പി ആയിരിക്കെ എൽ.ഡി.എഫ് ഉപരോധത്തിനുനേരെ അങ്കമാലിയിൽ ലാത്തിച്ചാർജ് നടത്തിയപ്പോഴാണ് യതീഷ് ചന്ദ്ര ആദ്യം മാധ്യമങ്ങളിൽ നിറഞ്ഞത്. പുതുവൈപ്പിലെ െഎ.ഒ.സി പ്ലാൻറിനെതിരെ സമരം നടത്തിയവർക്കെതിരെ നടത്തിയ ലാത്തിച്ചാർജും ഏറെ വിവാദമായി. കർണാടക സ്വദേശിയായ യതീഷ് ചന്ദ്ര 2011 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.