സ്ത്രീക്കും പുരുഷനുമിടയില്‍ സാമ്പത്തിക അസമത്വം ഇന്നുമുണ്ട്. ജോലിക്കും കൂലിക്കും തു ല്യമായ പരിഗണന ലഭിക്കണമെങ്കില്‍ സംവരണം വേണം. അതിന് നിയമനിര്‍മാണം ആവശ്യമാണ്. നി യമനിര്‍മാണം നടത്തണമെങ്കില്‍ ഭരണാധികാരം നിർബന്ധം. എന്നാല്‍, നിയമനിര്മാണസഭകള ിലോ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളിലോ സ്ത്രീപ്രാതിനിധ്യം വളരെ വിരളമാണ്-പറയുന്നത ് കോൺഗ്രസ് മുൻ എം.പി. സാവിത്രി ലക്ഷ്മണൻ.
കേരളത്തിൽ കോണ്‍ഗ്രസിെൻറ കാര്യം എടുത് താൽ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ തുടങ്ങിയവരാണ്. അവിടെ സ്ത്രീ പ്രാതിനിധ്യമില്ല. അതിനാൽ, സ്ത്രീസംവരണ അനുകൂല്യമില്ലാതെ ഒരു പാർട്ടിയിലും സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം കിട്ടില്ല. കേരളവും കേന്ദ്രവും മാറിമാറി ഭരിച്ച കോൺഗ്രസിന് സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുന്നില്ല എന്നത് സങ്കടകരമാണ്.
എം.പിയായശേഷം ഒരു കൗതുകത്തിന് മുകുന്ദപുരത്തെ എം.പിമാർ ആരെല്ലാമായിരുന്നുവെന്ന് അറിയാൻ ഒരു ശ്രമം നടത്തി. അപ്പോഴാണ് കോൺഗ്രസിന് മറ്റൊരു വനിതയെയും ലോക്സഭയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന സത്യം മനസ്സിലായത്. പിന്നീട് വനിതകളെ ലോക്സഭയിലേക്ക് എത്തിക്കാനായി എെൻറ ശ്രമം. എന്നാൽ, അത് ഇതുവരെ നടന്നിട്ടില്ല. കാരണം, ജയസാധ്യതയുള്ള സീറ്റുകളിൽ സ്ത്രീകളെ മത്സരത്തിന് ഇറക്കില്ല എന്നതാണ്. ഇത്തവണ സി.പി.എമ്മും കോൺഗ്രസും രണ്ടു സ്ത്രീകളെ മത്സരിപ്പിക്കുന്നുണ്ട്. സി.പി.ഐ ആകട്ടെ, നാലു സീറ്റിലും പുരുഷന്മാരെതന്നെ നിർത്തി. ജയസാധ്യത മാത്രമാണ് നോക്കിയതെന്നാണ് അതിനുള്ള ന്യായം പറഞ്ഞത്. ഇത്തരം വിഡ്ഢിത്തങ്ങൾ ദഹിക്കാൻ പ്രയാസമാണ്.
തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾ വന്നത് സംവരണം ഏർപ്പെടുത്തിയതുകൊണ്ടാണ്. ഞാന്‍ എം.പിയായിരുന്ന കാലഘട്ടത്തിൽ മുകുന്ദപുരം പാർലമെൻറ് മണ്ഡലത്തിലെ കണക്കെടുത്താൽ അറുപതോളം തദ്ദേശസ്ഥാപനങ്ങളിൽ മൂന്നു വനിതകൾ മാത്രമാണ് പഞ്ചായത്ത് പ്രസിഡൻറുമാരായിരുന്നത്. അതിൽതന്നെ നഗരസഭ അധ്യക്ഷസ്ഥാനത്ത് ആരുമില്ല. സ്ത്രീസംവരണം അനുവദിച്ച പാർലമെൻറിൽ അംഗമായിരുന്നു എന്നതു മാത്രമാണ് ഏക ആശ്വാസം. 1956ലാണ് വനിത സംവരണാനുകൂല്യം പ്രാബല്യത്തിൽ വന്നത്. 1996 മുതൽ 2019 വരെ സ്ത്രീമുന്നേറ്റം എത്രത്തോളമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം.
തെരഞ്ഞെടുപ്പ് കാലഘട്ടത്തിലല്ല സ്ത്രീകളുടെ ഔന്നത്യത്തെപ്പറ്റിയും ശാക്തീകരണത്തെപ്പറ്റിയും ചർച്ച ഉയർന്നുവരേണ്ടത്. അധികാരത്തിലെത്തിയ ഉടനെ അവ നടപ്പാക്കണം. ഭാവിയിൽ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ തുടങ്ങിയ ഉന്നത സ്ഥാനങ്ങളിൽ സ്ത്രീസംവരണം ഏർപ്പെടുത്തിയാൽ മാത്രമേ സ്ത്രീകൾക്ക് ആ പദവികളിൽ എത്തിച്ചേരാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.