കൊച്ചി: സർക്കാറിെനതിരെ ആഞ്ഞടിച്ച് ൈഹകോടതി. മൂന്നാറിൽ എല്ലാം ശരിയാക്കാൻ ഇനി ആരുവരുെമന്ന് ഹൈകോടതി സർക്കാറിനോട് ചോദിച്ചു. മൂന്നാറിെല ലൗ ഡെയ്ൽ ഹോംസ്റ്റേ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടാണ് കോടതി പരാമർശം. സ്ഥലത്തിെൻറ ഉടമസ്ഥത അവകാശെപ്പട്ട് വി.വി ജോർജ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതി പരാമർശം നടത്തിയത്.
എല്ലാം ശരിയാക്കുെമന്ന് പറഞ്ഞാണ് സർക്കാർ അധികാരത്തിലേറിയത്. ഇത് നടക്കില്ലെന്ന് തോന്നുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണ്. എല്ലാം ശരിയാകുമെന്നത് ജനത്തിെൻറ അമിത പ്രതീക്ഷ മാത്രമാകരുത്. കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഒേട്ടെറ കോടതി വിധികൾ നിലവിലുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. ൈകയേറ്റം ഒഴിപ്പിക്കാൻ വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ആർജ്ജവുവുമാണ് എന്നും കോടതി അഭിപ്രായപ്പെട്ടു.
ലൗഡെയ്ൽ റിസോർട്ട് സ്ഥിതി ചെയ്യുന്ന കണ്ണൻദേവൻ ഹിൽസ് വില്ലേജിലെ ഭൂമി ഒഴിപ്പിക്കൽ നോട്ടീസിനെതിെര വി.വി ജോർജ് നൽകിയതായിരുന്നു ഹരജി. വർഷങ്ങൾക്ക് മുമ്പ് കൈയേറി പിന്നീട് കൈമാറ്റം ചെയ്യെപ്പട്ടതാണ് ഭൂമി. ഇവിെട നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം ചോദ്യം െചയ്തുെകാണ്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യെപ്പട്ട് നൽകിയ അപേക്ഷയും അപ്പീലും റവന്യൂ അധികൃതർ തള്ളിയതും ചോദ്യം ചെയ്തിരുന്നു. ഹരജിക്കാരൻ െകെയേറിയത് സർക്കാർ ഭൂമിയാെണന്നും ഇതിലെ െകട്ടിടം മൂന്നാർ വില്ലേജ് ഒാഫീസിനായി കണ്ടെത്തിയതാണെന്നും കാണിച്ച് ദേവികുളം സബ് കലക്ടർ ശ്രീറാം െവങ്കിട്ടരാമൻ െഹെകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.