മലപ്പുറം: പക്ഷികളിൽനിന്ന് കൊതുകുകൾ വഴി മനുഷ്യരിലേക്ക് പടരുന്ന വെസ്റ്റ്നൈൽ വൈറസ് വേങ്ങര എ.ആർ നഗർ സ്വദേശിയായ ആറ് വയസ്സുകാരന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യസംഘം മലപ്പുറത്ത് സന്ദർശനം നടത്തി. നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രേ ാൾ (എൻ.സി.ഡി.സി) തിരുവനന്തപുരം റീജനൽ ഹെഡ്ഒാഫിസിലെ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ് റ്റ് ഡോ. രുചി ജെയ്ൻ, കൊല്ലം എൻ.സി.ഡി.സിയിലെ എൻറമോളജിസ്റ്റ് ഡോ. ഇ. രാജേന്ദ്രൻ, കോഴിക്കോട് സെൻററിലെ ഡോ. രഘു എന്നിവരാണ് മലപ്പുറത്തെത്തിയത്.
ഡി.എം.ഒ ഡോ. കെ. സക്കീനയെ സന്ദർശിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയ സംഘം രോഗം ബാധിച്ച കുട്ടിയുടെ എ.ആർ നഗറിലെയും വെണ്ണിയൂരിലെയും വീടുകളും പരിസരവും സന്ദർശിച്ചു. കുട്ടി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ച ശേഷമാണ് വീട്ടിലെത്തിയത്.
ഡോ. ബിനോയ്, ഡോ. സുനീത് കൗര്‍ എന്നിവർ ശനിയാഴ്ച സന്ദർശനം നടത്തും. കഴിഞ്ഞദിവസം സംസ്ഥാന ആരോഗ്യസംഘം സ്ഥലം പരിശോധിച്ചപ്പോൾ പക്ഷികൾ ചത്തത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിെൻറ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കൊതുകുകളുടെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. രോഗം സംശയിച്ച സാഹചര്യത്തിൽ നേരേത്ത ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകളെ പ്രദേശത്ത് കണ്ടെത്തിയിരുന്നു. ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെയും പുണെയിലെയും വൈറോളജി ലാബുകളിലേക്ക് പരിശോധനക്ക് അയക്കും.
എന്താണ് വെസ്റ്റ് നൈൽ രോഗബാധയുള്ള പക്ഷികളിൽനിന്ന് കൊതുകുകൾ വഴി മനുഷ്യരിലേക്ക് പടരുന്ന വൈറസുകളാണ് വെസ്റ്റ് നൈൽ പനിക്ക് കാരണം. 150ൽ ഒരാൾക്കാണ് പ്രകടമായ ലക്ഷണങ്ങൾ കണ്ട് രോഗം മൂർച്ഛിക്കാൻ സാധ്യതയുള്ളത്. 10 ശതമാനമാണ് മരണസാധ്യത. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയില്ല. അപൂർവമായി അമ്മമാരിൽനിന്ന് മുലപ്പാൽ വഴി കുഞ്ഞുങ്ങളിലേക്ക് വൈറസ് പകരാം. 20 ശതമാനം പേർക്ക് ചെറിയ പനി, തലവേദന, ഛർദ്ദി, തടിപ്പ് എന്നിവ അനുഭവപ്പെടാം. ഒരു ശതമാനത്തോളം പേർക്ക് മസ്തിഷ്ക ജ്വരമോ മെനിൻജൈറ്റിസോ വരാൻ സാധ്യതയുണ്ട്. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാക്കാറില്ല. രക്ത പരിശോധനയിലൂടെ തിരിച്ചറിയാം. അസുഖം ഭേദമാകാൻ മാസങ്ങളോളം എടുക്കും. 1937ൽ ഉഗാണ്ടയിൽ വെസ്റ്റ് നൈൽ ഭാഗത്ത് ഇത് ആദ്യമായി കണ്ടെത്തിയതിനാലാണ് ഇൗ പേരുവന്നത്. 2011ൽ ആലപ്പുഴയിലും രോഗം കണ്ടെത്തിയിരുന്നു.
വാക്സിൻ ഇല്ല വെസ്റ്റ് നൈൽ രോഗത്തിന് വാക്സിൻ ലഭ്യമല്ല. കൊതുകുപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കലിലൂടെ മാത്രമേ രോഗത്തെ തുരത്താനാകൂ. െകാതുകുകൾ വളരാൻ സാധ്യതയുള്ളയിടങ്ങളിൽ ഗപ്പിയെ വളർത്തൽ, വീടുകളിൽ കൊതുകുവല, പുറത്തിറങ്ങുന്നവർ കൊതുകിനെ തുരത്താനുള്ള ലേപനങ്ങൾ പുരട്ടുക, കിണര്‍ വല ഉപയോഗിച്ച് മൂടൽ, ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക എന്നീ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.