പുതിയ ബാറുകൾക്ക് ലൈസൻസ്: കേരളത്തെ മദ്യത്തിൽ മുക്കാനുള്ള സർക്കാർ ശ്രമം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ലോക്ഡൗണിെൻറ ഭാഗമായി സാമൂഹ്യ നിയന്ത്രണങ്ങൾ നിലനിൽക്കെ പുതുതായി ആറ് ബാറുകൾക്ക് ലൈസൻസ് നൽക ിയ നടപടി കേരളത്തെ മദ്യത്തിൽ മുക്കാനുള്ള ഇടത് സർക്കാർ പദ്ധതിയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ ് ഹമീദ് വാണിയമ്പലം.

മദ്യ വർജനമല്ല മദ്യ വ്യാപനമാണ് ഈ സർക്കാറിെൻറ യഥാർഥ നയം. സമ്പൂർണ മദ്യനിരോധനം റദ്ദാക്കിയും പുതുതായി നൂറുകണക്കിന് ബാറുകൾ അനുവദിച്ചും മദ്യലോബിയോടുളള സർക്കാറിെൻറ പ്രതിബദ്ധത നിരവധി തവണ തെളിയിച്ചിട്ടുണ്ട്. മഹാമാരിയുടെ കാലത്തും അതിനൊട്ടും കുറവില്ല എന്ന് ആവർത്തിക്കുകയാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ചെയ്യുന്നത്.

നേരത്തെ അനുമതി നൽകിയ ബാറുകളുടെ ലൈസൻസ് ഫീസ് ഈടാക്കുക മാത്രമാണ് ചെയ്തെതന്ന സർക്കാർ വാദം ബാലിശമാണ്. അവശ്യ സർവിസൊഴികെയുള്ള സാമൂഹ്യ സേവനങ്ങൾ ഇല്ലാതിരിക്കെ യുദ്ധകാലാടിസ്ഥാനത്തിൽ ലൈസൻസ് ഫീ വാങ്ങിയതിെൻറ ഉദ്ദേശം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം.

പ്രകടനപത്രികയിൽ മദ്യവർജന നയം എഴുതിവെച്ച് ജനങ്ങളെ കബളിപ്പിച്ച് അബ്കാരികൾക്ക് വിടുപണി ചെയ്യുന്ന വഞ്ചനാപരമായ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണം. പുതുതായി ബാറുകൾക്ക് ലൈസൻസ് നൽകാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറണമെന്നും ലോക്ഡൗൺ കാല അനുഭവം മുൻനിർത്തി സമ്പൂർണ മദ്യനിരോധന നയം അംഗീകരിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - welfare party aginst new bar licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.