തലേശ്ശരി: വിവാഹനാളിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പങ്കുവെച്ച് വധൂവരന്മാർ. ചിറക്കര ഞള്ളിൽ ഹൗസിൽ കെ.പി. രാജൻ-സി.എം. കമല ദമ്പതികളുടെ മകൻ കെ.പി. പ്രശാന്തും തിരുവങ്ങാട് കുട്ടിമാക്കൂൽ അവിട്ടം ഹൗസിൽ സുരേഷ് ചിറമ്മൽ-പി.പി. അജിത ദമ്പതികളുടെ മകൾ വിസ്മയയും തമ്മിലുള്ള വിവാഹമാണ് പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന് വേദിയായത്. നമസ്കാരത്തൊപ്പി ധരിച്ച വരനും പ്ലക്കാഡുമായി ഒപ്പം നീങ്ങിയ വധുവും വിവാഹ സുദിനത്തിൽ പൊരുതുന്ന ഇന്ത്യയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു.
സമരം ചെയ്യുന്നവരെ മതപരമായി അധിക്ഷേപിച്ച പ്രധാനമന്ത്രിയുടെ നിലപാടാണ് ഇൗ നവദമ്പതികളെ ഇതിന് പ്രേരിപ്പിച്ചത്. പ്രതിഷേധിക്കുന്നവരെ വസ്ത്രം കണ്ടാൽ തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെയായിരുന്നു തൊപ്പി ധരിച്ചുള്ള വിയോജിപ്പ്. പ്രതിരോധം അപരാധമല്ല, അവകാശമാണ്, റിജക്ട് സി.എ.ബി എന്നതായിരുന്നു വധുവിെൻറ പ്ലക്കാഡ്. വിവാഹത്തിൽ പങ്കെടുത്ത ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല, വഴിയോരത്തുള്ള ജനങ്ങളുടെയും ശ്രദ്ധയാകർഷിക്കുന്നതായി വിവാഹനാളിലെ നവദമ്പതികളുടെ വേറിട്ട പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.