തിരുവനന്തപുരം: അഞ്ച് വർഷത്തിനിടെ സംസ്ഥാനെത്ത ജലസുരക്ഷിത ബ്ലോക്കുകളുടെ എണ ്ണം 131ൽനിന്ന് 119 ആയി കുറഞ്ഞെന്ന് കേന്ദ്ര സംസ്ഥാന ഭൂജല വകുപ്പുകളുടെ സംയുക്തപഠനം. ജല ലഭ്യതയുടെ കാര്യത്തിൽ ഭാഗിക ഗുരുതര മേഖലകളായി അടയാളപ്പെടുത്തിയിരുന്ന ബ്ലോക്കു കൾ അഞ്ച് വർഷം മുമ്പ് 18 എണ്ണമായിരുന്നെങ്കിൽ ഇപ്പോഴത് 30 ആയി വർധിക്കുകയും ചെയ്തു. 2013 ലെയും 2017ലെയും ഭൂഗർഭ ജലലഭ്യതയുടെയും ജലവിനിയോഗത്തിെൻറയും അടിസ്ഥാനത്തിൽ ഗ്രൗ ണ്ട് വാട്ടർ എസ്റ്റിമേറ്റ് കമ്മിറ്റി നടത്തിയ പുതിയപഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ജലലഭ്യതയും വിവിധ ആവശ്യങ്ങൾക്കുള്ള ജലച്ചെലവും തുല്യമാകുന്ന മേഖലകളിൽ ഉപഭോഗം 100 ശതമാനമായാണ് കണക്കാക്കുന്നത്. ജലച്ചെലവ് 100 ശതമാനത്തിന് മുകളിലുള്ള മേഖലകളെ അതിചൂഷണമേഖലകളെന്നും 90 മുതൽ 100 ശതമാനം വരെ ഉപയോഗമുള്ള പ്രദേശങ്ങളെ ഗുരുതരമേഖലകളെന്നും 70-90 ശതമാനം വരെ ജലം ചെലവഴിക്കുന്ന മേഖലകളെ ഭാഗിക ഗുരുതരമേഖലകളെന്നും 70 ശതമാനത്തിൽ താഴെയുള്ളവയെ സുരക്ഷിതമേഖലകളെന്നുമാണ് കണക്കാക്കുന്നത്.
കാസർേകാേട്ടത് 90.52 ശതമാനത്തിൽനിന്ന് 97.72 ശതമാനമായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അതിചൂഷണ മേഖലകളായി ഇവ മാറിയേക്കുമെന്നാണ് സൂചന. ഇതോടൊപ്പം കണ്ണൂരിലെ പാനൂർ (89.84), തിരുവനന്തപുരത്തെ അതിയന്നൂർ (88.91), പോത്തൻകോട് (87.71) ബ്ലോക്കുകൾ ഗുരുതര മേഖലകളിലേക്ക് നീങ്ങുകയാണ്. ഇതോടൊപ്പം സംസ്ഥാനത്തെ 15 ബ്ലോക്കുകളിൽ ജല ഉപഭോഗം 80 ശതമാനത്തിനും 85 ശതമാനത്തിനും ഇടയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.