തിരുവനന്തപുരം: വാളയാർ കേസിൽ തിരുത്തലുകളുമായി സർക്കാർ. പ്രതികളെ വെറുതെവിട്ടതി നെതിരെ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രോസിക്യൂട്ടറെ മാറ്റും. തുടരന്വേഷണം ആ വശ്യപ്പെട്ട് കോടതിയെ സമീപിക്കും.
പുനർവിചാരണക്ക് നിയമപരമായ സാധ്യതകൾ തേ ടാനും തീരുമാനമുണ്ട്. കേസിൽ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ അഡ്വ. മഞ്ചേരി ശ്രീധരൻനായരുടെ നിയമോപദേശത്തിെൻറകൂടി അടിസ്ഥാനത്തിലാണ് നടപടി.
പൊലീസിെൻറയല്ല, േപ്രാസിക്യൂഷെൻറ ഭാഗത്തുനിന്നാണ് വീഴ്ച സംഭവിച്ചതെന്ന വിലയിരുത്തലാണ് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷേൻറത്. ഇൗ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടറെ മാറ്റി പരിചയസമ്പന്നനായ മറ്റൊരാളെ നിയമിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പൊലീസ് മേധാവി േലാക്നാഥ് ബെഹ്റ, ഡി.ജി.പി എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനങ്ങൾ.
Full View അപ്പീൽ തയാറാക്കുന്ന നടപടികൾ ആരംഭിച്ചതായി അഡ്വ. മഞ്ചേരി ശ്രീധരൻനായർ ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കേസിൽ തുടരന്വേഷണസാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാളയാർവിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.