ശ്രീമതി ചെർപുളശേരിയിലേക്ക് വരണം; ഒരു പെൺകുട്ടിയേക്കൂടി നിശബ്ദയാക്കേണ്ടതുണ്ട് -ബൽറാം

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സി.പി.എം ഓഫീസിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് ബൽറാം സി.പിഎമ്മിനെ പരിഹസിച്ച് രംഗത്തെത്തിയത്.

കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ചെർപ്പുളശ്ശേരിയിൽ എത്തണം. കൂടെ എ.കെ ബാലനേയും കൂട്ടാവുന്നതാണ്. സി.പി.എം നേതാക്കൾ പാർട്ടി ഓഫീസിൽ വെച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ടെന്നും ബൽറാം കുറിച്ചു.

മണ്ണൂരിൽ ഉപക്ഷേിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പീഡനവിവരം പുറത്തു വന്നത്. ഡി.വൈ.എഫ്.ഐ നേതാവ് പീഡിപ്പിച്ചുവെന്ന് യുവതി പൊലീസിൽ പരാതിയും നൽകി.

മാർച്ച് 16ന് ഉച്ചക്ക് ഒരു മണിക്ക് മണ്ണൂർ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കുഞ്ഞിെൻറ അമ്മയെ കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനം സംബന്ധിച്ച മൊഴി നൽകിയത്. യുവജനസംഘടനാ പ്രവർത്തകരായിരുന്ന ഇരുവരും കഴിഞ്ഞ വർഷം ചെർപ്പുളശ്ശേരിയിലെ കോളജിൽ പഠിക്കുന്നതിനിടെ മാഗസിൻ തയാറാക്കൽ ചർച്ചക്ക് പാർട്ടി ഒാഫീസിലെത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി.

Tags:    
News Summary - VT Balram on Rape case Palakkad-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.