തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ ജുഡീഷൽ അന്വേഷണം സാധ്യമായില്ലെങ്കിൽ ദേശീയ ഏജൻസിയെ ഏൽപ്പിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. വിഴിഞ്ഞം കരാറിനെ കുറിച്ചുള്ള ജുഡീഷൽ അന്വേഷണം നീക്കം സ്വാഗതാർഹമാണ്. സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കിൽ അന്വേഷണം വിശ്വാസ്യതയുള്ള ദേശീയ ഏജൻസിയെ ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടാക്കിയ വിഴിഞ്ഞം കരാറിൽ മാറ്റം വരുത്തണമെന്നും വി.എസ് വാർത്താകുറിപ്പിൽ ആവശ്യെപ്പട്ടു.
വിഴിഞ്ഞം കരാറിൽ സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിശന തുടർന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതിന് പിറകേയാണ് വി.എസിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.