പെരിന്തൽമണ്ണ: വോട്ടർമാർക്കുള്ള വോട്ടേഴ്സ് സ്ലിപ് നൽകാൻ ബൂത്ത് െലവൽ ഒാഫിസർമാർ ( ബി.എൽ.ഒ) ഒാടിത്തുടങ്ങി. വ്യാഴാഴ്ചയാണ് മിക്ക വില്ലേജ് ഒാഫിസുകളിലും സ്ലിപ് എത്തിയത്. ഏ പ്രിൽ 20നകം വോട്ടർമാരുടെ കൈവശം എത്തിക്കുകയും ബാക്കിയുള്ളവ 21ന് തിരിച്ചേൽപ്പിക്കാനുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശം. 1,000 മുതൽ 1,400 വോട്ടർമാർ വരെയാണ് ഒരു ബൂത്തിൽ. ഇത്രയും പേരെ നേരിൽ കണ്ട് സ്ലിപ് എത്തിക്കാനാവാത്ത സ്ഥിതിയുണ്ട്.
പെരിന്തൽമണ്ണ അസംബ്ലി മണ്ഡലത്തിൽ പകുതിയോളം ബൂത്തുകളിലേക്ക് ഫോട്ടോപതിച്ച വോട്ടേഴ്സ് സ്ലിപ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞും എത്തിയിട്ടില്ല. എത്തുന്ന മുറക്ക് സെക്ടർ ഒാഫിസർമാർ വഴി ബി.എൽ.ഒമാർക്ക് നൽകുകയാണ്. നാലും അഞ്ചും അസംബ്ലി മണ്ഡലത്തിലേക്കുള്ള സ്ലിപ് ഒരു പ്രസിന് കരാർ നൽകി രാവും പകലും അച്ചടിക്കുന്ന സ്ഥിതിയാണ്. കൂട്ടിച്ചേർക്കലും വെട്ടിമാറ്റലും നടത്തി അന്തിമരൂപത്തിലാക്കിയ വോട്ടർപട്ടിക ഇതിനകം വില്ലേജ് ഒാഫിസർമാർക്ക് കൈമാറി. ഈ പട്ടിക പൂർത്തിയായ ശേഷമാണ് വോട്ടേഴ്സ് സ്ലിപ് അടിക്കാനാവുകയെന്നതിനാലാണ് പരിമിതമായ സമയത്തിനുള്ളിൽ ഈ പ്രവൃത്തി തീർക്കേണ്ടിവരുന്നത്. ശനിയാഴ്ചക്കകം ഫോട്ടോ പതിച്ച സ്ലിപ് മുഴുവൻ വോട്ടർമാരുടെയും കൈകളിലെത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ ഉത്തരവ്. ഈ സമയപരിധിക്ക് ശേഷം വരുന്ന മുഴുവൻ സ്ലിപ്പുകളും 21ന് തന്നെ താലൂക്ക് ഇലക്ഷൻ വിഭാഗത്തിലെത്തിക്കണം.
ഇ.ആർ.ഒ ഈ സ്ലിപ്പുകളുടെ പട്ടിക തയാറാക്കി ഒരു കവറിലാക്കി സ്വന്തം ഒാഫിസിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ചീഫ് ഇലക്ഷൻ ഒാഫിസർ ടീകാറാം മീണ ഇലക്ഷൻ ചുമതലയുള്ള കലക്ടർമാർക്കും തഹസിൽമാർമാർക്കും നിർദേശം നൽകി. സ്ലിപ്പിെൻറ രണ്ട് പകർപ്പുകൾ ബന്ധപ്പെട്ട വരണാധികാരിക്ക് കൈമാറേണ്ടതാണ്. ബൂത്തുകളിൽ വോട്ടർമാരെ സഹായിക്കാൻ വോട്ടർ അസിസ്റ്റൻസ് ഡെസ്ക് സ്ഥാപിക്കണം. ഒന്നിൽ കൂടുതൽ ബൂത്തുകളുണ്ടെങ്കിൽ വോട്ട് ചെയ്യാനെത്തുന്നവർക്ക് തങ്ങളുടെ ശരിയായ ബൂത്തും ക്രമനമ്പറും നൽകി സഹായിക്കണം. അതേസമയം, സ്കൂൾ വേനലവധിയും ഉത്സവ സീസണുമായതിനാൽ മിക്കയിടത്തും വീടുകളിൽ ചെന്നാൽ വോട്ടർമാരെ നേരിൽ കാണാനാവാത്ത സ്ഥിതിയുണ്ട്. 21ന് സ്ലിപ്പുകൾ തിരിച്ചേൽപ്പിക്കേണ്ടതിനാൽ വോട്ടെടുപ്പ് നാളിൽ ബി.എൽ.ഒമാരിൽനിന്ന് ബൂത്തിനുസമീപം വെച്ച് സ്ലിപ് ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.