പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ മീറ്റ് ദി പ്രെസ്സിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ കോവിഡ് പ്രതിരോധം പാളിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തെരഞ്ഞെടുപ്പിന് മുമ്പുള്ള സർക്കാറല്ല ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം ആനുകൂല്യങ്ങൾ നൽകുന്നത് സർക്കാർ നിർത്തിയെന്നും വി.ഡി.സതീശൻ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളിൽ തന്നിഷ്ടപ്രകാരമാണ് സർക്കാർ തീരുമാനങ്ങളെടുക്കുന്നത്. ആരുടെയും അഭിപ്രായം കേൾക്കാൻ സർക്കാർ തയാറാവുന്നില്ല. ബാങ്കുകളുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാവണം. ബാങ്കുകൾ ജപ്തി നടപടികൾ നിർത്തിവെക്കാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ വിമർശനവുമായി വി.ഡി.സതീശൻ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭീഷണി കേരളത്തിലെ ജനങ്ങളോട് വേണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.