വെള്ളമുണ്ട(വയനാട്): മാനസിക വൈകല്യമുള്ള യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികള്‍ കൂടി കസ്റ്റഡിയിൽ. വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ 26കാരിയാണ് പീഡനത്തിന് ഇരയായത്. ഒളിവിലായിരുന്ന ചെറ്റപ്പാലം വരടി മൂല സ്വദേശികളായ പത്തേക്കര്‍ റാസിഖ്, കൂരിമണ്ണില്‍ നൗഫല്‍ എന്നിവരാണ് മാനന്തവാടി പൊലീസില്‍ കീഴടങ്ങിയത്.
കേസിലെ മുഖ്യപ്രതി മുനീര്‍ നേരേത്ത അറസ്റ്റിലായിരുന്നു. കഴിഞ്ഞ മേയ് 25നാണ് യുവതിയെ കാണാതായത്. പൊലീസിൽ പരാതി നൽകി അന്വേഷിക്കുന്നതിനിടെ അര്‍ധരാത്രി വീട്ടില്‍ തിരിച്ചെത്തി. കുറച്ചു പേര് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി യുവതി വീട്ടുകാരോട് വെളിപ്പെടുത്തി. തുടര്‍ന്ന് യുവതിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെയും മാതാവിെൻറയും മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. അർധരാത്രി യുവതിയുടെ വീടിനു സമീപം സംശയാസ്പദമായി കണ്ടെത്തിയ മുനീറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പിന്നാലെ കേസിലെ മറ്റു പ്രതികള്‍ ഒളിവില്‍ പോയി.
തട്ടിക്കൊണ്ടു പോകല്‍, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഞായറാഴ്ച മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.