തൃശൂർ: വിനായകിനെ പൊലീസ് ക്രൂരമായി മർദിക്കുന്നത് കണ്ടുവെന്ന് സുഹൃത്ത് ശരത്തിെൻറ മൊഴി. ലോകായുക്തയിലാണ് ഏങ്ങണ്ടിയൂർ സ്വദേശി ദലിത് യുവാവ് വിനായകിെൻറ മരണം സംബന്ധിച്ച കേസിൽ പാവറട്ടി പൊലീസിനെതിരെ സുഹൃത്ത് ശരത് മൊഴി നൽകിയത്. പാവറട്ടി പൊലീസ് സംഭവകാലാവധിയിലെ പരാതി രജിസ്റ്റർ ലോകായുക്തയിൽ ഹാജരാക്കി.
തങ്ങളെ ഇരുവരെയും മാനിനക്കുന്നിൽ നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മർദിച്ചു. വിനായകിനെ കുനിച്ചു നിർത്തി പുറത്ത് കൈമുട്ട് കൊണ്ട് ഇടിച്ചു, തല ചുവരിൽ ഇടിച്ചു, ഇരുകവിളിലും വയറിലും ക്രൂരമായി അടിച്ചു. തലമുടി ചുഴറ്റി പിഴുതെടുക്കാനും ശ്രമിച്ചു. ബൂട്ടിട്ട കാലു കൊണ്ട് വിനായകിെൻറ പെരുവിരലിൽ ചവിട്ടിയരച്ചു. തന്നെയും പൊലീസ് ക്രൂരമായി മർദിെച്ചന്ന് ശരത് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെ മൊഴി നൽകി.
40 മിനിറ്റോളമെടുത്താണ് ശരത്തിെൻറ വിസ്താരം ലോകായുക്ത പൂർത്തിയാക്കിയത്.കഴിഞ്ഞ ജൂൈല 17ന് പാവറട്ടി മാനിനക്കുന്നിൽ പെൺകുട്ടിയുമായി സംസാരിച്ചു കൊണ്ട് നിൽക്കെയാണ് വിനായകനെയും ശരത്തിനെയും പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇരുവരുടെയും അച്ഛൻമാരെ വിളിച്ചു വരുത്തിയാണ് വിട്ടയച്ചത്. ജൂൈല 18ന് രാവിലെയാണ് വീട്ടിനുള്ളിൽ വിനായകിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.