വിനായകിെൻറ മരണം: പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തൃശൂർ: കസ്റ്റഡിയിലെടുത്ത് പൊലീസ്  മർദിച്ചതിലുള്ള മാനസികാഘാതം മൂലം  ജീവനൊടുക്കിയ ദലിത് യുവാവ് ഏങ്ങണ്ടിയൂർ സ്വദേശി വിനായകിെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ  പ്രതി ചേർക്കപ്പെട്ട പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പാവറട്ടി  പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ കെ. സാജൻ, ശ്രീജിത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. 

ജൂൈല 17ന് ഉച്ചക്ക് 12 മുതല്‍ വൈകീട്ട് നാല്  വരെ പാവറട്ടി പൊലീസ്  സ്റ്റേഷനില്‍  വിനായകിനെയും സുഹൃത്ത് ശരത്തിനെയും ശ്രീജിത്തും സാജനും തടഞ്ഞുവെച്ച് സ്റ്റേഷനിൽ കൊണ്ടുപോയി  മർദിച്ചതിെൻറ മനോവിഷമത്തിലാണ് വിനായക് ആത്മഹത്യ ചെയ്തതെന്നാണ് കേസ്. പാലക്കാട് സി.ബി.സി.ഐ.ഡിയാണ്   കേസ് അന്വേഷണം.  കേസ് സി.ബി.സി.ഐ.ഡി അന്വേഷണം ഏറ്റെടുത്തിരിക്കുകയാെണന്നും അന്വേഷണം പ്രാരംഭ ദശയിലാണെന്നും ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരായതിനാൽ മുന്‍കൂര്‍  ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം  അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 
 

Tags:    
News Summary - vinayak death -Kerala news-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.