തൃശൂർ: ഏങ്ങണ്ടിയൂർ സ്വദേശിയായ ദലിത് യുവാവ് വിനായകിന്, മരിക്കുന്നതിന് 24 മണിക്കൂർ മുമ്പ് ക്രൂരമായ മർദനം ഏറ്റിരുന്നുവെന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻമാർ. നെഞ്ചിലും തലയിലും ചതവുകള്‍ കണ്ടെത്തിയെന്നും നെഞ്ചില്‍ ബലം പ്രയോഗിച്ച് മര്ദിച്ചതിെൻറ ചതവാെണന്നും ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ചിനും പൊലീസിനും മൊഴി നല്‍കി. വിനായകിെൻറ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറന്‍സിക് സര്‍ജൻമാരായ ഡോ. രാഗിനും ഡോ. ബല്‍റാമുമാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.
പൊലീസ് മര്‍ദനംമൂലമാണ് വിനായക് ജീവനൊടുക്കിയതെന്ന ആരോപണത്തിനിടെയാണ് അതിലേക്ക് വിരൽ ചൂണ്ടുന്ന വിധത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. വിനായകിനെ മർദിച്ചുവെന്ന ആക്ഷേപം നേരിടുന്ന പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെയും പൊലീസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. സ്റ്റേഷനിൽ വിനായകിനെ മർദിച്ചിട്ടില്ലെന്നും വീട്ടിലെത്തിയശേഷം പിതാവിൽനിന്ന് മർദനം ഏറ്റതാകാമെന്നുമാണ് പൊലീസുകാർ മൊഴി നൽകിയത്. സംഭവസമയം താൻ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് എസ്.ഐ നൽകിയ മൊഴി.
പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിനായകിന് മർദനം ഏറ്റതിെൻറ കുറ്റം പിതാവിൽ ചുമത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിനായകിനുനേരെയുണ്ടായ മർദനത്തിൽ ഡോക്ടര്‍മാരുടെ മൊഴി. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ബല്‍റാമില്‍നിന്ന് വലപ്പാട് പൊലീസും പോസ്റ്റ്േമാര്‍ട്ടം ചെയ്ത ഡോക്ടര്‍ രാഗിനില്‍നിന്ന് ക്രൈംബ്രാഞ്ചുമാണ് മൊഴിയെടുത്തത്. മരണത്തിന് 24 മണിക്കൂര്‍ മുമ്പുള്ള മുറിവുകളെക്കുറിച്ചാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.