തിരുവനന്തപുരം: മലപ്പുറം ചമ്രവട്ടം റെഗുലേറ്റർ കംബ്രിഡ്ജിനോടനുബന്ധിച്ച അഞ്ച് അപ്രോച്ച് റോഡ് നിർമ്മിക്കാൻ കരാർ നൽകിയതിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ പൊതു മരാമത്ത് മുൻ സെക്രട്ടറി ടി.യു സൂരജ് ഉൾപ്പെടെയുള്ളവർക്ക് വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്.കരാർ നൽകിയതിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് കാണിച്ച് വിജിലൻസ് മൂവാറ്റുപുഴ കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ടെൻഡർ ക്ഷണിക്കാതെ കരാർ നൽകിയതിലുടെ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ 35. 35 കോടി രൂപയുടെ നഷ്ടം സർക്കാറിന് വരുത്തിയതായി കാട്ടി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. കെഎസ്.സി.സിക്ക് മികച്ച രീതിയിൽ നിർമ്മാണങ്ങൾ പൂർത്തികരിച്ചിട്ടുള്ള കരാറുകാർക്ക് ടെണ്ടർ ക്ഷണിക്കാതെ കരാർ നൽകാനുള്ള അധികാരമുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ടി. ഒ സൂരജ് ഉൾപ്പെടെ 10 പേർക്കെതിരെയായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.