തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാറും വീണ്ടും ഒന്നിെച്ചന്നും ഇരുവരും തമ്മിലുണ്ടായിരുന്നത് സൗന്ദര്യപ്പിണക്കമായിരുെന്നന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. നിയമഭേദഗതി വരുത്താത്ത സാഹചര്യത്തില്‍ ചാന്‍സലര്‍ പദവിയുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ ഗവര്‍ണര്‍ തയാറാകണം. കണ്ണൂര്‍ വി.സിയെ പുറത്താക്കുകയാണ് ചാന്‍സലര്‍ പദവിയില്‍ തുടരുമ്പോൾ ഗവര്‍ണര്‍ ആദ്യം ചെയ്യേണ്ടത്. കണ്ണൂര്‍ വി.സി നിയമനത്തിലുള്‍പ്പെടെ ഗവര്‍ണറും സര്‍വകലാശാലയും സര്ക്കാറുംചേര്ന്ന് നിയമവിരുദ്ധ നിലപാട് സ്വീകരിച്ചു.
ഉന്നതവിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി എഴുതിയ രണ്ട് കത്തുകള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനിന്നുകൊണ്ടാണ് കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം നടത്തിയത്. പിന്നീടത് നിയമവിരുദ്ധമായിരുന്നെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിയമവിരുദ്ധവും ക്രമരഹിതവുമായിരുന്നു നിയമനമെന്ന് ബോധ്യമുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ ഗവര്‍ണര്‍ തയാറാകണം.
പ്രതിപക്ഷം ഇത് പറഞ്ഞപ്പോള്‍, ഉപദേശിക്കാന്‍ വരേണ്ടെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. പ്രതിപക്ഷം ഗവര്‍ണറെ ഉപദേശിച്ചതല്ല. ഗവര്‍ണറും സര്‍ക്കാറും ഒന്നിച്ചാണ് വി.സിക്ക് പുനര്‍നിയമനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.