പാലക്കാട്: വാളയാർ കനാൽപിരിവിൽ ചങ്ങനാശ്ശേരി സ്വദേശികളായ കുടുംബത്തിനുനേരെ നടന്ന സംഘ്പരിവാർ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. കനാൽപിരിവ് കോങ്ങാംപാറ ഷിജു (32), സുജിത്ത് (33) എന്നിവരെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മർദനമേറ്റ് ജില്ല ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. അക്രമം നടന്ന വീട് ചൊവ്വാഴ്ച രാവിലെ പൊലീസ് പരിശോധിക്കും. ഭവനഭേദനമടക്കം കൂടുതൽ വകുപ്പുകൾകൂടി ചേർക്കുമെന്നും സൂചനയുണ്ട്.
പ്രതികളിൽ ചിലർ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലും പൊലീസ് വാഹനം അടിച്ചുതകർത്ത കേസിലും പ്രതിപ്പട്ടികയിൽ ഉള്ളവരാണെന്ന് പറയുന്നു. വംശീയാതിക്രമം അരങ്ങേറിയിട്ടും വാളയാർ പൊലീസ് കേസന്വേഷണം ഗൗരവമായെടുത്തിരുന്നില്ല. അക്രമത്തിന് ഇരയായവർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ശരിയായ ദിശയിലായത്.
സംഘ്പരിവാർ പ്രവർത്തകരായ ഇരുപതോളം പേരടങ്ങുന്ന സംഘം ശനിയാഴ്ച രാത്രി 12ഒാടെയാണ് വീടുകയറി ആക്രമണം നടത്തിയത്.
ചങ്ങനാശ്ശേരി സ്വദേശികളായ കെ.എസ്. ആസിഫ്, സഹോദരൻ കെ.എസ്. അനീഷ്, ആസിഫിെൻറ സുഹൃത്തും സഹായിയുമായ നെല്ലിമല പുതുപറമ്പ് അർഷാദ് നാസർ എന്നിവർക്ക് സാരമായ പരിക്കേറ്റു. മർദനം തടയാനെത്തിയ ആസിഫിെൻറ ഭാര്യ നാജിയയെ തള്ളിവീഴ്ത്തി.
വണ്ടിയിൽ പച്ചക്കറി, തേങ്ങ കച്ചവടം നടത്തുന്ന ആസിഫിന് കനാൽപിരിവ് കോങ്ങാംപാറയിൽ വീടും കൃഷിസ്ഥലവുമുണ്ട്. രണ്ടു വർഷമായി വീട് കേന്ദ്രീകരിച്ചാണ് ഇവർ കച്ചവടം നടത്തുന്നത്.
ഉടൻ സ്ഥലംവിട്ടുപോകണമെന്നും അല്ലെങ്കിൽ കൊല്ലുമെന്നും ആക്രമികൾ ഭീഷണിപ്പെടുത്തിയതായി പരിക്കേറ്റവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.