വളാഞ്ചേരിയിലെ ഹോം നഴ്‌സിെൻറ കൊലപാതകം: പ്രതി പിടിയിൽ

വളാഞ്ചേരി (മലപ്പുറം): ഹോം നഴ്‌സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം പൂന്തുറ സ്വദേശി ‘സൂഫിയ മൻസിലി’ൽ റഫീഖിെൻറ ഭാര്യ നഫീസത്തി നെ (52) കൊലപ്പെടുത്തിയ കേസിൽ വെട്ടിച്ചിറ പുന്നത്തല കരിങ്കപ്പാറ അബ്ദുൽ സലാമിനെയാണ് (35) തിരൂർ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 25ഓളം പേരെ വിശദമായി ചോദ്യംചെയ്തതിെൻറ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

ചൊവ്വാഴ്ചയാണ് വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്സിൽ നഫീസത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച് പുഴുവരിച്ച നിലയിലായിരുന്നു. മോഷണശ്രമത്തിനിടെയാണ് നഫീസത്തിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്. ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - valanchery home nurse murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.