കോഴിക്കോട്: പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ സമരക്കാർക്കു നേരെ വെടിവെച്ചതിനെ ന്യായീകരിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അക്രമമുണ്ടായാൽ വെടിവെക്കുമെന്ന് മന്ത്രി കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമരക്കാരുമായി ചർച്ചചെയ്യേണ്ട വിഷയമില്ലെന്നും മുരളീധരൻ പറഞ്ഞു. ഒരാൾ വെറുതെ ഇരിക്കുേമ്പാൾ മുദ്രാവാക്യം വിളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
കോഴിക്കോട്ടെ കാര്യങ്ങൾ മാത്രമേ ഇവിടത്തെ മാധ്യമപ്രവർത്തകർ അറിയുന്നുള്ളൂ. മാധ്യമങ്ങൾ െകാടുക്കുന്നത് മാത്രമല്ല വാർത്ത. ദേശീയ പൗരത്വ രജിസ്ട്രർ (എൻ.ആർ.സി) നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. സുപ്രീംകോടതി നിർദേശിച്ചതിനാലാണ് അസമിൽ എൻ.ആർ.സി നടപ്പാക്കിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.